തൃശൂര്‍: മന്ത്രി സി.എന്‍. ബാലകൃഷ്ണന് പ്രതിയായ കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍, ആരോപണങ്ങള്‍ ശരിവെച്ച് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് മദ്യവിപണനവുമായി ബന്ധപ്പെട്ട ഇന്സെന്റീവിനത്തിലും മൊബൈല്‍ ത്രിവേണി നിര്‍മ്മാണത്തിലും ക്രമക്കേടുകളുണ്ടൈന്ന് സ്ഥിരീകരിക്കുന്നത്. പൂര്ണ്ണാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
ഇതിനിടെ ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ച കോടതി കണ്‍സ്യൂമര്‍ഫെഡ് വിദേശമദ്യ ഔട്ട്ലെറ്റില് നിന്നും ഒരു ലക്ഷം രൂപ മന്ത്രിയുടെ ഓഫീസിലേക്ക് കൊടുത്തയച്ചുവെന്ന ആക്ഷേപത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. മെയ് നാലിന് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും ജഡ്ജ് എസ്.എസ്. വാസന് നിര്‍ദ്ദേശിച്ചു. കേസില്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന് എട്ടാം പ്രതിയാണ്. കണ്‍സ്യൂമര്‍ഫെഡ് മുന്‍ പ്രസിഡണ്ട്ýജോയ് തോമസ്, സഹകരണ വകുപ്പ് മുന്‍ അഡീഷണല്‍ രജിസ്ട്രാര്‍ വി.സനല്‍കുമാര്‍, കണ്‍സ്യൂമര്‍ഫെഡ് മുന്‍ എം.ഡി റിജി ജി നായര്‍, മുന്‍ ചീഫ് മാനേജര്‍ ആര്. ജയകുമാര്‍, മുന്‍ റീജണല്‍ മാനേജര്‍ എം. ഷാജി, മുന്‍ റീജണല്‍ മാനേജര്‍ സ്വിഷ് സുകുമാരന്‍, കണ്‍സ്യൂമര്‍ഫെഡ് വിദേശ മദ്യ വിഭാഗത്തിലെ മുന്‍ മാനേജര്‍ സുജിത കുമാരി എന്നിവരാണ് ഒന്നു മുതല്‍ ഏഴ് വരെ പ്രതികള്‍.
2010 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തിലാണ് വിദേശമദ്യ വിപണനത്തില്‍ ഇന്‍സെന്റീവിനത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതായി ഇടക്കാല റിപ്പോര്‍ട്ടിലുള്ളത്. മദ്യവില്പന കുതിച്ചുയര്‍ന്നിട്ടും ഇന്‍സെന്റീവില്‍ വലിയ കുറവാണുണ്ടായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2004ല്‍ വിദേശമദ്യവില്പന 221 കോടി രൂപയുടേതായിരുന്നു. സെയില്‍സ് ഇന്‍സെന്റീവിനത്തില്‍ ഇക്കാലത്ത് മദ്യക്കമ്പനികള്‍ കണ്‍സ്യൂമര്‍ഫെഡിന് നല്‍കിയത് 75 ലക്ഷം രൂപയാണ്. എന്നാല്‍ 2010ല്‍ ഇത് ആറ് ലക്ഷമായി കുറഞ്ഞു.
597 കോടി രൂപയുടെ വില്പനയുണ്ടായപ്പോഴാണ് ഇന്‍സെന്റീവ് ക്രമാതീതമായി കുറഞ്ഞത്. 2014ല്‍ വില്പന ഉയര്‍ന്നിട്ടും ഇന്‍സെന്റീവ് ലഭിച്ചത് രണ്ട് ലക്ഷം രൂപയാണ്. 2015ല്‍ ടോമിന് ജെ തച്ചങ്കരി മാനേജിങ് ഡയറക്ടറായിരിക്കെ ഇന്‍സെന്റീവ് 90 ലക്ഷമായി ഉയര്‍ന്നു. ഇതോടെയാണ്, കണ്‍സ്യൂമര്‍ഫെഡിന് ലഭിക്കേണ്ട ഇന്‍സെന്റീവ് തുക സ്വകാര്യ അക്കൗണ്ടുകളിലേക്ക് പോയതായി വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട തെളിവ് രേഖകള്‍ ലഭിക്കാത്തതിനാല്‍ തുടരന്വേഷണം വേണമെന്ന് ഇടക്കാല റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ആവശ്യപ്പെടുന്നു.
കണ്‍സ്യൂമര്‍ഫെഡിന്റെ മൊബൈല്‍ ത്രിവേണി വാഹനനിര്മ്മാണത്തിലും ക്രമക്കേട് നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട്. 84 വാഹനങ്ങള്‍ ബോഡി നിര്മ്മാണത്തിനേല്പ്പിച്ചത് തൃശൂര്‍ കേച്ചേരിയിലെ സ്വകാര്യ വര്ക്ക്ഷോപ്പിനെയാണ്. 5 കോടി രൂപയുടെ നിര്മ്മാണപ്രവര്ത്തനങ്ങളായിട്ട് പോലും ടെണ്ടര്‍ വിളിച്ചിട്ടില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി.
മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ത്വരിതാന്വേഷണം നടക്കുന്നത്. എറണാകുളം വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി കെ.ആര് വേണുഗോപാലാണ് ഇടക്കാല അന്വേഷണറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. കണ്‍സ്യൂമര്‍ഫെഡിന്റെ പടിഞ്ഞാറേക്കൊട്ട വിദേശമദ്യവില്പന ശാലയില്‍ നിന്നും ഒരു ലക്ഷം രൂപ മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ ഓഫീസിലേക്ക് കൈമാറിയെന്ന് മിന്ട്സ് പകര്പ്പോടെയുള്ളതായിരുന്നു പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: