കല്‍പ്പറ്റ : ജില്ലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയം സുനിശ്ചിതമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍. എന്‍ഡിഎ വയനാട് ജില്ലാ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം. ബിജെപിക്ക് എത്ര വോട്ട് വര്‍ദ്ധിച്ചു എന്നത് മാറി എത്ര സീറ്റുകള്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികളെ ഞെട്ടിച്ച് വന്‍ മുന്നേറ്റമാണ് ബിജെപി നടത്തിയത്. ബിഡിജെഎസുമായുള്ള സഖ്യം എന്‍ഡിഎയെ ജില്ലയില്‍ അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്വെന്ഷന് ബിജെപി എംപി നളിന്‍കുമാര്‍ കട്ടീല്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ജനാധിപത്യസഖ്യം കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. തുഷാര്‍വെള്ളാപ്പള്ളി സാരഥിയായ തേര് കുമ്മനം രാജശേഖരനാണ് തെളിക്കുന്നത്. കരുത്തുറ്റ സംഘടനകളുടെ സഖ്യം കേരളത്തില്‍ എന്‍ഡിഎക്ക് ഗുണകരമാകും. കാശ്മീരില്‍ ഭരണമാകാമെങ്കില് കേരളത്തില്‍ എന്തുകൊണ്ട് ആയികൂടാ എന്ന് അദ്ദേഹം ചോദിച്ചു. കൗരവസഖ്യത്തെ പുറത്താക്കിപാണ്ഡവരെ അധികാരമേല്പ്പിക്കുക എന്ന ദൗത്യമാകും എന്‍ഡിഎ സ്വീകരിക്കുക എന്ന് അദ്ദേഹം പറഞ്ഞു. നേപ്പാളിലെ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി നാല് മണിക്കൂര്‍ കൊണ്ട് ഭാരതസൈന്യത്തിന് നേപ്പാളിലെത്താനായി. മുംബൈയിലെ താജ് ഭീകരാക്രമണത്തില്‍ സൈന്യത്തിന് താജിലെത്താന് 24 മണിക്കൂര്‍ വേണ്ടിവന്നു. ഇതാണ് മന്‍മോഹന്‍സിംഗും നരേന്ദ്രമോദിയും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു. ചട്ടമ്പിസ്വാമിയുടെയും ശ്രീനാരായണഗുരുവിന്റെയും ശങ്കരാചാര്യരുടെയും നാടായ ദൈവത്തിന്റെ നാട്ടില്‍ ഭരണം നടത്തുന്നത് അസുരകുലമാണ്. അസുരന്മാരെ പരാജയപ്പെടുത്തി ദേവന്മാര്ക്ക് ഭരണസാരഥ്യമുറപ്പിക്കാന് എന്‍ഡിഎ യുടെ വിജയം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ലോകത്തെ മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ തന്നെ പറയുന്നു. സമസ്ത വികസന മേഖലയിലും ഇന്ത്യ ഒന്നാമതാണെന്ന് അദ്ദേഹം ടൈംസില്‍ എഴുതി. ഭാരതം ലോകത്തിന് ശാന്തി നല്‍കുമെന്ന് അഫ്ഗാനിസ്ഥാന് പ്രധാനമന്ത്രിയും പറയുന്നു. ലോകം ഭാരതത്തെ ഉറ്റുനോക്കുമ്പോള്‍ അതിനനുസരിച്ചുയരാന്‍ നമുക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇതിനായി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
വയനാട് ജില്ലാ പ്രസിഡണ്ട് സജിശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ദേശീയ സമിതിയംഗം സന്തോഷ് അരയക്കണ്ടി, എം.എന്‍.ഗിരി, മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി കെ.മോഹന്‍ദാസ്, കല്‍പ്പറ്റ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി കെ.സദാനന്ദന് എന്നിവര്‍ പ്രസംഗിച്ചു. കെന്നഡി, സുധീഷ് നായര്‍, എന്‍.കെ.ഷാജി, ടി.എ.മാനു, കെ.എം.പൊന്നു, ലക്ഷ്മി, കേശവനുണ്ണി, നാരായണന്, ഇരുമട്ടൂര്‍ കുഞ്ഞാമന്, സി.കെ.ഗംഗാധരന്, രാധാസുരേഷ്, പാലേരി രാമന്, പി.സി.മോഹനന് മാസ്റ്റര്‍, പി.ജി.ആനന്ദ്കുമാര്‍, പള്ളിയറ രാമന്, കൂട്ടാറ ദാമോദരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: