കല്‍പ്പറ്റ : ഹൈന്ദവക്ഷേത്രങ്ങ ള്‍ക്കും ആചാരാനുഷ്ഠാനങ്ങ ള്‍ക്കും മൂല്യങ്ങള്‍ക്കും ആചാര്യന്മാര്‍ക്കുമെതിരെ നടത്തുന്ന പൊതുസമൂഹത്തിന്റെ കടന്നുകയറ്റത്തിനെതിരെ ഏപ്രില്‍ ആറിന് കോഴിക്കോട് നടക്കുന്ന മഹാഭാരത ധര്മരക്ഷാസംഗമത്തില് ജില്ലയില്‍നിന്നും മുപ്പതിനായിരംപേര്‍ പങ്കെടുക്കും. മതാന്ധതയില്‍നിന്ന് ധര്‍മ്മബോധത്തിലേക്ക് എന്ന മുദ്രാവാക്യവുമായി ഹൈന്ദവലക്ഷങ്ങള്‍ പങ്കെടുക്കുന്ന മഹാസമ്മേളനം മഹാഭാരതംധര്മ്മരക്ഷാസംഗമത്തിന് കോഴിക്കോട് കടപ്പുറമാണ് വേദിയാവുക. കാസര്‍ഗോഡ്മുതല്‍ പാലക്കാട്വരെയുള്ള ജില്ലകളില്‍ നിന്നുള്ള മൂന്ന്ലക്ഷംപേര് പങ്കെടുക്കുന്ന പരിപാടിയില്‍ മുഴുവ ന് ഹൈന്ദവസംഘടനകളുടെയും പ്രാധിനിത്യം ഉറപ്പുവരുത്തും. മതാചാര്യന്മാര് സംഗമത്തിന് നേതൃത്വംവഹിക്കും. നാളെ വൈകീട്ട് അഞ്ചിന് യോഗഗുരു ബാബാരാംദേവ് ദീ പപ്രോജ്ജ്വലനം നടത്തി മഹാഭാരതത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിലെ എല്ലാ നദികളില്‍നിന്നും ശേഖരിച്ച ജലം കുംഭത്തിലാക്കി പൂജിച്ച ശേഷം ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ജനലക്ഷങ്ങളെ അനുഗ്രഹിച്ച് പ്രോക്ഷണംചെയ്യും. സ്വാഗതസംഘം ചെയര്മാന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ആമുഖപ്രഭാഷണത്തില്‍ മഹാഭാരതം എന്ത് എന്തിന് എന്നുവിശദീകരിക്കും. കാഞ്ചികാമകോടി പീഠാധിപതി ശങ്കരാചാര്യ സ്വാമി ജയേന്ദ്ര സരസ്വതി, കേന്ദ്രമന്ത്രി രാജീവ് പ്രതാപ്റൂഡി എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, ഒളിംപ്യന്‍ പി.ടി.ഉഷ, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവരും പ്രസംഗിക്കും. കേരളത്തിലെ എല്ലാ സന്ന്യാസാശ്രമങ്ങളിലെ ആചാര്യന്മാരും ഹൈന്ദവസാംസ്കാരിക നേതാക്കന്മാരും അറുപതോളം സാമുദായികസംഘടനാനേതാക്കളും സംഗമത്തി ല്‍ പങ്കെടുക്കും. കോഴിക്കോട് മാതാ അമൃതാനന്ദമയീമഠം മഠാധിപതി ബ്രഹ്മചാരി വിവേകാമൃത ചൈതന്യ സംഗമപ്രമേയം അവതരിപ്പിക്കും. തിരുവനന്തപുരം കളരിയില്‍ ധാര്‍മികം ആചാര്യന്സ്വാമി ധര്മ്മാനന്ദഹനുമദ്ദാസ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചിന്മയ മിഷന് കോഴിക്കോട് കേന്ദ്രം ആചാര്യന് ബ്രഹ്മചാരി മുകുന്ദ ചൈതന്യ സന്നാസിവര്യന്മാരെ പരിചയപ്പെടുത്തും. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ഇ.എസ്.ബിജു ആദ്ധ്യാത്മിക ആചാര്യന്മാരെയും സാമുദായിക സംഘടനാനേതാക്കളെയും പരിചയപ്പെടുത്തും. സ്വാഗതസംഘം ജനറല്‍കണ്‍വീനര്‍ പട്ടയില്‍ പ്രഭാകരന് സ്വാഗതവും വൈ. ചെയര്മാന് എം.ടി.വിശ്വനാഥന് നന്ദിയുംപറയും.ബുധനാഴ്ച്ച പുലര്‍ച്ചെ ഡോ.കാരുമാത്ര വിജയന് തന്ത്രി, സൂര്യകാലടി സൂര്യന്സുബ്രഹ്മണ്യന് ഭട്ടതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലുള്ള മഹാഗണപതി ഹോമത്തോടെയാണ് കടപ്പുറത്ത് മഹാഭാരതം ധര്‍മ്മരക്ഷാസംഗമത്തിനു തുടക്കമാവുക. രാവിലെ 6.30മുതല്‍ 8.30വരെ പുതിയാപ്പ ഭജന്‍സ് ഭജന അവതരിപ്പിക്കും. 8.30ന് ഇടുക്കി കോവില്‍മല രാജാവ് രാമന് രാജമന്നന് പതാക ഉയര്‍ത്തും. ഉച്ചയ്ക്കുശേഷം മൂന്ന് മുതല്‍ 3.30വരെ ഭജന്‍ ആലാപനം നടക്കും. 3.30 മുതല്‍ നാലുമണി വരെ ഭാരതീയ വിദ്യാനികേതന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങള്‍ അരങ്ങേറും. നാലുമുതല്‍ 4.30വരെ ഹിന്ദുഐക്യവേദി സംസ്ഥാനഅധ്യക്ഷ കെ.പി.ശശികലടീച്ചര്‍ പ്രഭാഷണംനടത്തും. 4.30മുതല്‍ 4.45വരെ മഹാഭാരതത്തെ അടിസ്ഥാനമാക്കി കനകദാസ് പേരാമ്പ്ര സംവിധാനംനിര്വഹിച്ച ദൃശ്യ ാവിഷ്കാരംഅരങ്ങേറും. 4.30ന് ബീച്ച് റോഡിലും സംഗമനഗരിക്കരികിലും താലപ്പൊലിയൊരുങ്ങും. 4.50 ന് കടല്‍ത്തീരത്ത് സന്ന്യാസിവര്യന്മാരും ഹൈന്ദവ സാംസ്കാരിക സാമുദായിക നേതാക്കന്മാരും അണിനിരക്കുന്ന സമുദ്രവന്ദനം നടക്കും. തീരക്കടലില്‍ ബോട്ടുകളിലെത്തുന്നവരും സമുദ്രവന്ദനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: