കോട്ടയം: അന്തരീക്ഷ മര്‍ദ്ദം ഇരട്ടിയായതോടെ പാല് ചുരത്താന്‍ റബ്ബര്‍ മരങ്ങള്‍ക്ക് ആകുന്നില്ല. വേനല്‍ ചൂടിനാല്‍ അന്തരീക്ഷ താപനില ഉയര്‍ന്നതാണ് റബര്‍ ഉത്പാദനത്തില്‍ വന്‍ കുറവ് അനുഭവപ്പെടാന്‍ ഇടയാക്കിയിട്ടുള്ളത്. വെയിലേറ്റ് വാടിയ റബര്‍ മരങ്ങള്‍ പാല്‍ചുരത്താന്‍ മടികാണിക്കുന്നത് അന്തരീക്ഷ മര്‍ദ്ദത്തിന്റെ മാറ്റംകൊണ്ടാണ്. റബര്‍ മരങ്ങള്‍ ടാപ്പ് ചെയ്യുമ്പോള്‍ മരങ്ങളിലെ നാരുകള്‍ വഴിയാണ് ലാറ്റക്സ് ഒഴുകിയെത്തുന്നത്. നല്ലരീതിയില്‍ ലാറ്റക്സ് ലഭിക്കുന്നത് പൊതുവേ മഞ്ഞുകാലത്താണ്. വേനല്‍ കാലത്ത് ചൂടുകൂടി അന്തരീക്ഷമര്‍ദ്ദം കൂടുമ്പോള്‍ മരങ്ങളിലെ പട്ടയിലെ നാരുകളിലെ മര്‍ദ്ദം കുറയുന്നതാണ് പ്രധാന പ്രശ്നം, റബര്‍ നാരുകളിലെ മര്‍ദ്ദം പുറത്തേ മര്‍ദ്ദത്തെക്കാള്‍ കുറവാകുമ്പോള്‍ ലാറ്റക്സ് ഒഴുക്കാനുള്ള മരങ്ങളുടെ ശക്തി കുറയും. എല്ലാ വേനല്‍ കാലങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറിയാണ് റബര്‍ കര്‍ഷകരെ ഇത് ഏറെ വലയ്ക്കുന്നത്. ചെറുകിട റബര്‍ കര്‍ഷകരെയും വന്‍കിട എസ്റ്റേറ്റുകളെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണിത്.
കഴിഞ്ഞ കാലങ്ങളില്‍ വേനലില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇക്കുറി പ്രതിസന്ധി കൂടുതലാണ്. വന്‍കിട എസ്റ്റേറ്റുകളില്‍ പലപ്പോഴും വേനല്‍ കാലത്ത് ടാപ്പിങ് നിര്ത്തിവയ്ക്കുകയാണു പതിവ്. പക്ഷേ റബറിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഈ മേഖലയിലെ 75 ശതമാനം കുടുംബങ്ങളെയും പ്രതിസന്ധി കാര്യമായി ബാധിച്ചു തുടങ്ങി. മരം വെട്ടി പാലെടുത്ത് ഷീറ്റുകളാക്കി അന്നന്നത്തേക്ക് ഉപജീവനം തേടുന്ന ചെറുകിട കര്‍ഷകരുടെ ജീവിതം ഇതോടെ ദുരിതത്തിലായി. മരത്തിന്റെ പട്ടയില്‍ തണുത്ത മണ്ണ് പൊത്തിവച്ച് ചൂടില്‍ നിന്നു രക്ഷിക്കുവാനുള്ള ശ്രമം മാത്രമാണ് പരിഹാരമായുള്ളത്. എന്നാല്‍ വേനല്‍ രൂക്ഷമായതോടെ പരിഹാരമാര്‍ഗങ്ങളൊന്നും ഫലപ്രദമാകാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ചൂടകറ്റാന്‍ മഴ മറുമരുന്നാകില്ല ശക്തമായ വേനലില്‍ പ്രതീക്ഷയുടെ കാത്തിരിപ്പിനൊടുവില്‍ വേനല്‍ മഴ എത്തിയെങ്കിലും ചൂടിന്റെ കാഠിന്യം കുറയ്ക്കുവാനായിട്ടില്ല. വറ്റി വരണ്ടു പോയ ജലാശയങ്ങളില്‍ ചെറിയതോതില്‍ നീരൊഴുക്കിന് തുടക്കമിടാന്‍ മാത്രമേ വേനല്‍ മഴയ്ക്ക് ആയിട്ടുള്ളൂ. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരുപത് ശതമാനം മഴ മാത്രമാണ് മൂന്നു മാസത്തിനിടെ ലഭിച്ചിരിക്കുന്നത്. പലദിവസങ്ങളിലും മാനത്ത് മഴക്കാര് തെളിയുമെങ്കിലും പെയ്തൊഴിയാതെ പോകുന്ന മഴ അന്തരീക്ഷ മര്‍ദ്ദത്തിനെ ഇരട്ടിയാക്കുകയാണ് പതിവ്. അത്യുഷ്ണത്തില്‍ നിന്നു രക്ഷപെടാന്‍ മനുഷ്യര്‍ക്കു പോലും ആകാത്ത അവസ്ഥയില്‍ മരങ്ങള്‍ വേനലിന്റെ തീവ്രത അതേപടി ഏറ്റുവാങ്ങുന്നു. വരും ദിവസങ്ങളിലെങ്കിലും ശക്തമായ മഴ ലഭിച്ചില്ലെങ്കില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍ വിലയോടൊപ്പം ഉദ്പാദനവും കുറഞ്ഞതിനാല്‍ കര്‍ഷകര്‍ തീരാദുഖത്തിലാണ്. റബ്ബര്‍ വെട്ടുന്നതുതന്നെ വളരെ ചുരുക്കമാണ്. ടാപ്പിംഗ് തൊഴിലാളിയുടെ വേതനവും ആസിഡിന്റെ വിലയും കഴിച്ചാല്‍ കൂടുതലൊന്നും ലഭിക്കില്ലെന്നതാണ് ടാപ്പിംഗ് നിര്‍ത്തിവയ്ക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. ട്ടിട നികുതി ഇളവ്
കറുകച്ചാല്‍: നെടുംകുന്നം പഞ്ചായത്ത് വിമുക്തഭടന്മാര് അവരുടെ വിധവകള്‍ എന്നിവരുടെ വാസഗ്രഹങ്ങള്‍ക്ക് പുതിയ സാമ്പത്തീക വര്‍ഷത്തില്‍ കെട്ടിടനികുതി ഇളവു ലഭിക്കുന്നതിന് രേഖകള്‍ 10നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: