വാഷിങ്ടണ്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ വരുമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. യുഎസ് മാധ്യമങ്ങളാണ് ഇതുസംന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. യുഎസിന്റെ നേതൃത്വത്തില്‍ എണ്ണപ്പാടങ്ങള്‍ക്കും ബാങ്കുകള്‍ക്കും നേരെയുള്ള വ്യോമാക്രണങ്ങളാണ് ഐഎസിന്റെ വരുമാനം താഴാനുള്ള പ്രധാന കാരണമായത്. എണ്ണവ്യാപാരമാണ് ഐഎസിന്റെ മുഖ്യ വരുമാന സ്രോതസ്സ്. ദുര്‍ഭരണവും അഴിമതിയുമാണ് ഐഎസ് സമ്പാദ്യം കുറയാനുള്ള മറ്റൊരു കാരണമെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എണ്ണപ്പാടങ്ങള്ക്കുനേരേയുണ്ടായ വ്യോമാക്രമണങ്ങളും വരുമാനത്തില്‍ വന്‍ ഇടിവാണ് വീഴ്ത്തിയിരിക്കുന്നത്. പണത്തിന്റെ ലഭ്യതക്കുറവ് മൂലം ഇറാഖ്, സിറിയ എന്നിവിടങ്ങില്‍നിന്നുള്ള പുതിയ റിക്രൂട്ട്മെന്റുകളുടെ ശമ്പളം പകുതിയാക്കി കുറച്ചിട്ടുണ്ട്. കൂടാതെ പല ഐഎസിന്റെ യൂണിറ്റുകളിലും ശമ്പളം നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ഐഎസിനെതിരെയുള്ള സാമ്പത്തിക യുദ്ധമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് വന്‍ പ്രതിസന്ധിയാണ് അവര്‍ക്കിടയില്‍ ഉണ്ടാക്കുന്നതെന്നും യുഎസ് ട്രഷറി ഡിപ്പാര്‍ട്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഫോര്‍ ടെറര്‍ ഫിനാന്‍സിങ് ഡാനിയര്‍ ഗ്ലേസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: