കളമശേരി: ഏലൂരില്‍ വ്യവസായ ശാലകളില്‍ നിന്ന് പുറം തള്ളുന്ന വിഷ വാതകങ്ങള്‍മൂലം ജനങ്ങള്‍ പല വിധ മാറാ രോഗങ്ങളുടെ പിടിയില്‍. അതിലൊരു ഇരയാണ് പാതാളം അമ്പാസിഡര്‍ സ്റ്റോപ്പിനു സമീപത്തുള്ള കൊമ്പത്ത് വീട്ടില്‍ രാജപ്പന്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രാജപ്പന് ശ്വാസകോശ സംബന്ധമായ അസുഖം പിടിപെട്ടതിനെ തുടര്‍ന്ന് കിടപ്പിലായി. ഇരുപത്തിനാലു വര്‍ഷമായി ഏലൂരില്‍ താമസിക്കുന്ന രാജപ്പന് എട്ടു മാസ കാലമായി ഓക്സിജന്‍ സിലണ്ടറിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ആഴ്ച്ചയില്‍ ഒരു സിലണ്ടര്‍ എന്ന രീതിയിലാണ് ജീവിതം മുന്നോട്ട് പോകുന്നത്.
ഏലൂരില്‍ അര ഡസനോളം രോഗികളാണ് ഓക്സിജന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്തുന്നത്. ജന്മനാ വൈകല്യങ്ങളോട് കൂടി ജനിച്ച കുട്ടികളും ക്യാന്‍സര്‍ രോഗികളും ഉള്ള ഏലൂരില്‍ പരിസ്ഥിതി സംഘടനകളും ഏജന്‍സികളും നിരവധി പഠനം നടത്തിയിട്ടും മാലിന്യത്തിന്റെ ഉറവിടവും ശ്രോതസും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: