കോഴിക്കോട്: സംസ്ഥാന വികസനത്തിനായി അനുവദിച്ച കേന്ദ്ര വിഹിതം ഉപയോഗിക്കാതെ വികസനം മുരടിപ്പിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന് ബിജെപി മംഗലാപുരം എം.പി. നളിന്‍കുമാര്‍ കട്ടീല്‍ പറഞ്ഞു. കോഴിക്കോട് ജില്ലാ ദേശീയ ജനാധിപത്യ സഖ്യം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് വിനിയോഗത്തില്‍ ഒന്നാം സ്ഥാനം ഗുജറാത്തിനാണ്. കേരളത്തിനുള്ളത് 28-ാം സ്ഥാനവും. ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ അഴിമതിയിലും സരിതയിലും മുഴുകി കിടക്കുകയായിരുന്നു.
ഇരുമുന്നണികളില്‍ നിന്നും കേരളത്തെ രക്ഷിക്കുകയെന്ന ദൗത്യമാണ് ഈ തെരഞ്ഞെടുപ്പില്‍ നിര്‍വ്വഹിക്കേണ്ടത്. കേരളം ദൈവത്തിന്റെ നാടാണെന്ന ഖ്യാതി ഉണ്ടെങ്കിലും രാക്ഷസന്മാരുടെ വിളയാട്ടമാണ് ഇവിടെ നടക്കുന്നത്. കുമ്മനം രാജശേഖരനും തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന കുരുക്ഷേത്ര യുദ്ധത്തില്‍ ധാര്‍മ്മിക പക്ഷം വിജയിക്കണം. അതിന് ദേശീയ ജനാധിപത്യ മുന്നണിയെ അധികാരത്തിലേറ്റണം അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാളില്‍ മധുവിധുവും കേരളത്തില്‍ വിവാഹമോചനവും എന്ന തരത്തിലാണ് കോണ്‍ഗ്രസ്സും സിപിഎമ്മും പെരുമാറുന്നത്. ദല്‍ഹിയില്‍ ഈ രണ്ട് പാര്‍ട്ടികളും ഒരുമിച്ച് ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ പാര്‍ലിമെന്റിലും പുറത്തും ശ്രമിക്കുന്നു. ഈ കാപട്യത്തിന് തിരിച്ചടി നല്കാന് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തയ്യാറാവണം. കേന്ദ്രസര്‍ക്കാര്‍ വിപ്ലവകരമായ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. തീരുമാനം എടുക്കുന്നതില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ വേഗത ഇന്ന് ലോകം അംഗീകരിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു.
ബിഡിജെഎസ് ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. കുന്ദമംഗലം മണ്ഡലം സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്, കോഴിക്കോട് നോര്‍ത്ത് മണ്ഡലം സ്ഥാനാര്‍ത്ഥി കെ.പി. ശ്രീശന് തുടങ്ങിയ ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ നളിന്കട്ടില് സദസ്സിന് പരിചയപ്പെടുത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: