ന്യൂദല്‍ഹി: കളളപ്പണം വെളിപ്പെടുത്തി നിയമവിധേയമാക്കുന്നതിനുള്ള സുവര്‍ണാവസരം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. കള്ളപ്പണം നിയമവിധേയമാക്കുവാനുള്ള ഈ ജാലകം പ്രയോജനപ്പെടുത്തി വിദേശത്തെ നിക്ഷേപം പലരും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വിദേശ നിക്ഷേപവും കള്ളപ്പണവും വെളിപ്പെടുത്താതെ സാഹസികത കാണിച്ചവര്‍ക്ക് വലിയവില നല്‍കേണ്ടി വരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. വിദേശത്തുള്ള കള്ളപ്പണം 2017 ഓടെ കണ്ടെത്തുമെന്നും ജെയ്റ്റ്ലി പറഞ്ഞു. വ്യക്തികളുടെ ഒളിപ്പിച്ചുവെച്ച സ്വത്തുക്കള്‍ കണ്ടെത്തല്‍ വളരെ ബുദ്ധിമുട്ടേറിയതാണെന്നും മന്ത്രി പറഞ്ഞു.
ജി-20 ധാരണകളനുസരിച്ച് കള്ളപ്പണം സംബന്ധിച്ചുള്ള നയതന്ത്ര കൈമാറ്റങ്ങള്‍ 2017ലാണ് നടപ്പില്‍ വരുന്നത്. ലോകം കൂടുതല്‍ സുധാര്യമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സാഹസങ്ങള്‍ക്ക് വലിയവില നല്‍കേണ്ടി വരും. കഴിഞ്ഞവര്‍ഷം കള്ളപ്പണം വെളിപ്പെടുത്തുന്നതിന് 90 ദിവസം നല്കിയപ്പോള് 4,147 കോടി രൂപയാണ് വെളിപ്പെട്ടത്. 45 ശതമാനം പിഴയാണ് ഇങ്ങനെ വെളിപ്പെടുത്തിയ പണത്തിന് ഈടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: