തിരുവനന്തപുരം: പൊതുജീവിതത്തില്‍ ധാര്‍മ്മികതയ്ക്കും മാന്യതയ്ക്കും അല്‍പ്പമെങ്കിലും സ്ഥാനമുണ്ടെന്ന് കരുതുന്നെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. കേരളത്തിലെ ഒരു മുഖ്യമന്ത്രിയുടെയും പേരില്‍ നാളിതുവരെ ഉണ്ടാകാത്ത ആരോപണങ്ങളാണ് ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഉണ്ടായിരിക്കുന്നത്. ഇത് സാംസ്കാരിക കേരളത്തിന് കളങ്കമാണ്. തന്നെ അപമാനിച്ചു എന്ന് ഒരു സ്ത്രീ വെളിപ്പെടുത്തിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് എടുക്കണമെന്നതാണ് നിയമം. കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് സരിതതന്നെ സമ്മതിച്ച സ്ഥിതിക്ക് മുഖ്യമന്ത്രിക്കെതിരെ സ്ത്രീപീഡനത്തിന് കേസെടുക്കണം. എല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്ന് പറഞ്ഞ് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് ഉമ്മന്‍ചാണ്ടി. പൊതുപ്രവര്‍ത്തകര്‍ക്ക് ധാര്‍മികത വേണ്ടെന്ന കീഴ്വഴക്കം ഉണ്ടാക്കിയെടുക്കാനായി എന്നതാണ് ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ നേട്ടമെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: