ഇടുക്കി: ഇടുക്കി എഡിഎമ്മമായിരുന്നു മോന്‍സി പി അലക്സാണ്ടറിന് നേരെ ഇ.എസ് ബിജിമോളും സംഘവും ആക്രമണം നടത്തിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതി ജഡ്ജ് കെമാല്‍പാഷ നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും.
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ജോണ്സണ് ജോസഫാണ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ശ്രീകുമാര്‍ മുഖേന ഹര്‍ജി ഫയല്‍ ചെയ്യുന്നത്. എഡിഎമ്മിനെ ആക്രമിച്ച കേസില്‍ ബിജിമോളെ അറസ്റ്റുചെയ്യാത്ത അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നാണ് മോന്‍സി പി.അലക്സാണ്ടര്‍ നല്കിയ ഹര്‍ജി പരിഗണിക്കവെ കെമാല്‍പാഷ പറഞ്ഞത്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് ഡിജിപിയോട് ആവശ്യപ്പെടുകയും ചെയ്തു.
ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യത്തെക്കുറിച്ച് തീരുമാനിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനാണ് എന്ന നിലപാടാണ് ഡിജിപിക്കുള്ളത്. ഇതിനാലാണ് എഡിഎമ്മിന്റെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് കെമാല്‍പാഷയുടെ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ഹര്‍ജി നല്കാന് അനുമതി നല്‍കിയത്. ബിജിമോളെ അറസ്റ്റ് ചെയ്യില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: