എഴുകോണ്‍: സിപിഎം വിട്ട് ബിജെപിയിലെത്തിയ കുടുംബത്തിനുനേരെ വീട് കയറി ആക്രമണം. ക്യാന്‍സര്‍ രോഗിയെയും വെറുതെ വിട്ടില്ല. കരീപ്ര നെടുമണ്‍കാവില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. നെടുമണ്‍കാവ് മനീഷ്’ഭവനത്തില്‍ മോഹനന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. മോഹനന് ഭാര്യ രേണുക, മകളും ക്യാന്‍സര്‍ രോഗിയുമായ മിത്ര, മരുമകന് കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകരായിരുന്ന മോഹനനും കുടുംബവും പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്. സമീപത്ത് കട നടത്തുന്ന മോഹനനും ഭാര്യയും കടയടച്ച് ശേഷം വീട്ടിലെത്തി കുടുബാംഗങ്ങളുമായി സംസാരിച്ച് ഇരിക്കുന്നതിനിടയിലായിരുന്നു ആക്രമണം. അടിയേറ്റ് കൃഷ്ണകുമാറിന്റെ തലക്ക് സാരമായി പരിക്കേറ്റു. ക്യാന്‍സര്‍ രോഗിയായ ഭാര്യയെയും വെറുതെ വിട്ടില്ല. ഇവരുടെ ദേഹത്തും കൈക്കും മര്‍ദ്ദനമേറ്റ പാടുകളുണ്ട്. പാര്‍ട്ടി വിട്ട നാള് മുതല്‍ ഇവിടെ സംഘര്‍ഷത്തിന് സിപിഎം ശ്രമം തുടങ്ങിയിരുന്നു. ഇവിടം പാര്‍ട്ടി ഗ്രാമമാണന്നും ബിജെപിയുടെ പ്രവര്‍ത്തനം അനുവദിക്കില്ലന്നും ഭീഷണിമുഴക്കിയിരുന്നു. തുടര്‍ന്നായിരുന്നു രാത്രിയില്‍ സിപിഎം സംഘത്തിന്റെ ആക്രമണം.
പോലീസില്‍ രാത്രി തന്നെ പരാതി നല്‍കിയെങ്കിലും പോലീസ് എത്താത്തത് പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജേശ്വരിരാജേന്ദ്രന്‍ ഇടപെട്ട ശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ ആവശ്യപ്പെട്ടു. ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ സിപിഎം മണ്ഡലത്തില്‍ വ്യാപകമായ അക്രമത്തിന് കോപ്പുകൂട്ടുകയാണന്നും ശക്തമായ നടപടി എടുക്കാന്‍ പോലീസും ഇലക്ഷന് കമ്മീഷനും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: