മുംബൈ: 2016-17 വര്‍ഷത്തെ വായ്പനയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാല് ശതമാനം കുറച്ച് 6.30 ശതമാനത്തിലെത്തി. ഇതോടെ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ പലിശ കുറയ്ക്കാന്‍ നിര്‍ബന്ധിതരായി.
അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ റിപ്പോ നിരക്കാണിത്. എന്നാല്‍ റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനത്തില്‍ നിലനിര്‍ത്തി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ് പുതിയ വായ്പ നയം പ്രഖ്യാപിച്ചത്.
രാജ്യത്തെ വര്‍ച്ചാ നിരക്ക് മെച്ചപ്പെട്ട് നില്ക്കുന്നതും പണപ്പെരുപ്പം കുറഞ്ഞതും റിപ്പോ നിരക്ക് കുറയാന്‍ കാരണമായി. ബാങ്കുകള്‍ പലിശ കുറയ്ക്കണമെന്ന് പൊതു അഭിപ്രായവും നിലനിന്നിരുന്നു.
റിപ്പോ നിരക്കില്‍ കാല് ശതമാനത്തിന്റെ കൂടി കുറവ് വന്നതോടെ ഭവന, വാഹന വായ്പകള്‍ ഉള്‍പ്പടെയുള്ളവയില്‍ കുറവ് വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: