ചെറുപുഴ: ജനങ്ങളെ നടുക്കി പ്രാപ്പോയില്‍ ടൗണിനു സമീപം ഇന്നലെ പുലര്‍ച്ചെ വന്‍ സ്ഫോടനം. പുലര്‍ച്ചെ 5 മണിയോടെയാണ് നാടിനെ നടുക്കിയ സ്പോടനം ഉണ്ടായത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടന്ന സ്ഫോടനം നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ രാഷ്ട്രീയ സംഘര്‍ഷവും ബോംബ് സ്ഫോടനവും നടന്ന സ്ഥലമാണ് . സ്ഫോടനം സംബന്ധിച്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ജില്ലകളിലെ ക്വാറികളില്‍ സ്ഫോടന വസ്തുക്കള്‍ക്കായി വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും മലയോര മേഖലയില്‍ ഇത്തരം പരിശോധനകളൊന്നും ഇതുവരെയും നടന്നിട്ടില്ല .—കഴിഞ്ഞ വര്‍ഷം ചെറുപുഴ പഞ്ചായത്തിലെ പെരുംന്തടത്തെ ഒരു വീട്ടില്‍ നിന്നും വന്‍ സ്ഫോടക വസ്തുശേഖരം പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഇതേക്കുറിച്ച് കാര്യമായ അന്വേഷണം ഒന്നും നടന്നിരുന്നില്ല . അതിനിടെ കഴിഞ്ഞ ദിവസം മുളപ്രയില്‍ സിപിഎം അനുഭാവികളായ രണ്ടുപേരുടെ വീടുകളില്‍ കള്ളത്തോക്ക് ഉണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് ചെറുപുഴ പോലീസ് റെയ്ഡ് നടത്തിയിരുന്നു . ഇതിനെ തുടര്‍ന്ന് ആര്‍എസ് എസ് പോലീസ് കൂട്ടുകെട്ടാണ് റെയിഡിനു പിന്നിലെന്നാരോപിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ മുളപ്രയില്‍ നടത്തിയ പൊതുയോഗത്തില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നേതാക്കള്‍ പരസ്യമായി ‘ഭീഷണി ഉയര്‍ത്തിയിരുന്നു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സിപിഎം ആക്രമണം അഴിച്ചു വിടാനുള്ള തയ്യാറെടുപ്പിന്റെ‘ഭാഗമാണ് ഇന്നലെ നടന്ന സ്ഫോടനമെന്നാണ് സൂചന .—പോലീസിന്റെ ജാഗ്രതാ കുറവുമൂലമാണ് ബോംബ് നിര്‍മാണം അടക്കമുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: