പയ്യന്നൂര്‍: പയ്യന്നൂര്‍ നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയായ മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ആനിയമ്മ രാജേന്ദ്രന്റെ മണ്ഡലം തല തെരഞ്ഞെപുപ്പ് പ്രഛരണ പരിപാടി ഇന്നലെ രാവിലെ പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ദര്‍ശനത്തോടെ ആരംഭിച്ചു. തുടര്‍ന്ന് ബലിദാനിയായ പുഞ്ചക്കാട് ദാമോദരന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം കെ.രഞ്ചിത്ത്, മണ്ഡ ലം പ്രസിഡണ്ട് എന്‍.വി.രവീന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ സി.കെ.രമേശന് മാസ്റ്റര്‍, മുരളി പെരിങ്ങോം, രാമകൃഷ്ണന്, സുരേഷ് കേളോത്ത് തുടങ്ങി വിവിധ നേതാക്കളും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
പിലാത്തറ: ക്ഷേത്ര ദര്‍ശനം ചെയ്ത് ബലിദാനികളുടെ വീട് സന്ദര്‍ശിച്ച ശേഷം കല്ല്യാശ്ശേരി മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി കെ.പി.അരുണ്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. ഇന്നലെ രാവിലെ നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെ ചെറുതാഴം രാഘവപുരം ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം മുണ്ടൂര്കാക്കോട്ടെ വിര ബലദാനി സി.എം.വിനോദ്കുമാറിന്റെ വീട് സന്ദര്‍ശിച്ചു. അച്ഛന് ചന്ദ്രശേഖരനില്‍നിന്ന് അനുഗ്രഹം തേടിയശേഷം പിലാത്തറ അരവിന്ദ വിദ്യാലം, സെന്റ് ജോസഫ് കോളേജ്, പുറുച്ചേരി കേശവതീരം ആയുര്‍ വ്വേദ ഗ്രാമം തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടഭ്യര്‍ത്ഥനയുമായെത്തി. തുടര്‍ന്ന് രണ്ട് പഞ്ചായത്തു കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. മണ്ഡലം പ്രസിഡണ്ട് വിജയന് മാങ്ങാട്, സെക്രട്ടറി ശങ്കരന് കൈതപ്രം, ചെറുതാഴം രാമചന്ദ്രന്, പ്രഭാകരന് കടന്നപ്പള്ളി, മധുമാട്ടൂല്‍, എന്‍.പി.കുഞ്ഞിക്കണ്ണന്, സജീവന് വെങ്ങര, എ.വി.കുഞ്ഞിരാമന് തുടങ്ങിയവര്‍ പ്രചരണത്തിന് നേതൃത്വം നല്കി.
മട്ടന്നൂര്‍: കേന്ദ്രം ഭരിക്കുന്ന മോദിസര്‍ക്കാരിന്റെ വികസന പരിപാടികള്‍ ജനങ്ങള്‍ക്ക് മുന്പില് അവതരിപ്പിച്ച് ബിജെപി മട്ടന്നൂര്‍ നിയോജകമണ്ഡലം സ്ഥാനാ ര്‍ത്ഥി ബിജു ഏളക്കുഴി തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. ഇന്നലെ രാവിലെ നൂറകണക്കിന് പ്രവര്‍ത്തകരോടൊപ്പം മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ബിജു തന്റെ പര്യടനത്തിന് തുടക്കം കുറിച്ചത്. രാവിലെ ക്ഷേത്രത്തിലെത്തുമ്പോള്‍ തന്നെ നിരവധി പേര് സ്ഥാനാര് ത്ഥിയെ കാത്ത് സ്ഥലത്തെത്തിയിരുന്നു. ഭാരത് മാതാകി ജയ് വിളിയോടെയാണ് പ്രവര്‍ത്തകര്‍ സ്ഥാനാര് ത്ഥിയെ സ്വീകരിച്ചത്. തുടര്‍ ന്ന് സ്വതസിദ്ധമായ പുഞ്ചിരിയോടെ എല്ലാവരെയും അഭിസംബോധന ചെയ്ത് അമ്പലത്തിനകത്ത് കയറി. ക്ഷേത്ര സന്ദര്‍ശനത്തിനിടെ പൂജാരിയെ കണ്ട് അനുഗ്രഹം വാങ്ങി വോട്ടഭ്യര്‍ത്ഥിക്കാനും മറന്നില്ല. ക്ഷേത്രത്തിന് പുറത്ത് കാത്ത് നിന്നവരോട് തന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ചെറിയൊരു പ്രസംഗം. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളും കേരളത്തിലെ വികസന മുരടിപ്പുമായിരുന്നു പ്രസംഗത്തിലെ വിഷയം. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്നുണ്ട്. അത്തരം പദ്ധതികളുടെ ഗുണഫലം കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കാന്‍ ബിജെപിയെ അധികാരത്തിലേറ്റണം. കേരളത്തില്‍ ഇന്ന് വികസന മുരടിപ്പാണ്. കേരളം മാറിമാറി ഭരിച്ച ഇടത് വലത് മുന്നണികളാണ് ഇന്നത്തെ വികസനമില്ലായ്മക്ക് കാരണം. മട്ടന്നൂര്‍ മണ്ഡലത്തില്‍ ഇന്ന് കുടിവെള്ളം ക്ഷാമം രൂക്ഷമാണ്. ഇത് പരിഹരിക്കാന്‍ സ്ഥലം എംഎല് എ ഒന്നും തന്നെ ചെയ്തിട്ടില്ല. മട്ടന്നൂരിലേക്കുള്ള പ്രധാന റോഡായ വളവ്പാറ റോഡും ഇന്ന് പാതി വഴിയിലാണ്. പ്രദേശത്ത് വികസനം ഉറപ്പ് വരുത്താന്‍ ബിജെപിയെ വിജയിപ്പിക്കണമെന്നും ബിജു പറഞ്ഞു. വീരബലിദാനികളായ ഇരിട്ടി കാര്‍ക്കോട്ടെ സ്വര്‍ഗീയ അമ്മുഅമ്മ, മള്ളന്നൂര്‍ ബിജു, ചെമ്മരത്തെ ഷിജു, എടയാര്‍ ചന്ദ്രാംഗദന്‍, ചിറ്റാരിപ്പറമ്പിലെ മഹേഷ്, മാങ്ങാട്ടി ടത്തെ മോഹനന്, വട്ടിപ്രം ചന്ദ്രാംഗദന്‍ തുടങ്ങിയവരുടെ വീടുകളും സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു.
സി.വി.വിജയന് മാസ്റ്റര്‍, എ.കൃഷ്ണന്, സി.വി.നാരായണന്, കെ.മോഹനന്, പി.കെ.ചന്ദ്രന്, പി.രാജന്, വി.കെ.ജി.ഊരത്തൂര്‍, എം.വി.ശശിധരന് ഇ.പി.നാരായണന്, പി.അനീഷ്, പി.രാജീവ് എന്നിവരും സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: