കണ്ണൂര്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുളള ലഹരിവസ്തു വില്പന കര്‍ശനമായി തടയാന്‍ ജില്ലാതല ജനകീയ സമിതി തീരുമാനിച്ചു. വിദ്യാര്‍ത്ഥികളില്‍ മയക്കുമരുന്ന്, കഞ്ചാവ് ഉപഭോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിക്കും. വിദ്യാഭ്യാസ വകുപ്പ് തലവന്മാരുടെ ജില്ലാതല സമിതിയിലെ സാന്നിധ്യം ഉറപ്പുവരുത്തും. വ്യാജമദ്യ ഉല്‍പ്പാദന വിതരണം തടയുന്നതിനും ലഹരിവിരുദ്ധ ബോധവല്‍ക്കരണം ഊര്‍ജ്ജിതമാക്കുന്നതിനും മുനിസിപ്പാലിറ്റി, കോര്പ്പറേഷന്, കന്റോണ്‍മെന്റ് തലങ്ങളില്‍ യോഗം ചേരും.—
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ജില്ലയില്‍ 909 തവണ കളളുഷാപ്പുകളും 17തവണ വിദേശമദ്യഷാപ്പുകളും 35 തവണ ബിയര്‍/വൈന്‍ പാര്‍ലറുകളും പരിശോധന നടത്തി. പഞ്ചായത്ത് തലത്തില്‍ 113 ജനകീയ കമ്മിറ്റികള്‍ ചേര്‍ന്നു. 113 ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. 24 ലഹരി വിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിച്ചു. ഈ കാലയളവില്‍ 231 അബ്കാരി കേസുകളും 169 പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകളും കണ്ടെത്തി. 1224 പേരെ പ്രതിചേര്‍ത്തു. 44.5ലിറ്റര്‍ ചാരായം, 525.—36 ലിറ്റര്‍ വിദേശമദ്യം, 891.59 ലിറ്റര്‍ മാഹിമദ്യം, 13 ലിറ്റര്‍ ബിയര്‍, 4.757 കിഗ്രാം കഞ്ചാവ്, 1125 ലിറ്റര്‍ വാഷ്, 4.20 ലിറ്റര്‍ അരിഷ്ടം, 9 കഞ്ചാവ് ചെടി എന്നിങ്ങനെ തൊണ്ടിമുതലായി പിടിച്ചെടുത്തു.—
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം, കണ്ണൂര്‍, തളിപ്പമ്പ്, കൂത്തുപറമ്പ് സര്‍ക്കിളുകളിലായി നൈറ്റ് പട്രോളിങ്ങ് ടീം, എല്ലാ ഓഫീസിലും സ്ട്രൈക്കിങ്ങ് ഫോഴ്സ് എന്നിവയുണ്ടാകും.—
യോഗത്തില്‍ എഡിഎം എച്ച് ദിനേശ് അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ നഗരസഭാ ചെയര്മാന് ശശി വട്ടക്കൊവ്വല്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവന്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി.റോസമ്മ, പി.കെ.അബൂബക്കര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.വി.സുരേന്ദ്രന്, അസി.കമ്മീഷണര്‍ എ.എന്‍.ഷാ, വയക്കാടി ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: