കണ്ണൂര്‍: കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് വില്‍പ്പനക്ക് കൊണ്ടുവന്ന നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളുമായി രണ്ടുപേരെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് പിടികൂടി. മംഗലാപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ഇന്റര്‍ സിറ്റി എക്സ്പ്രസ് ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാന്‍ ഉല്‍പ്പന്നങ്ങള്‍. രണ്ട് ലക്ഷത്തിലധികം രൂപയുടെ പാന്‍ ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. പാന്‍ ഉല്‍പ്പന്നങ്ങള്‍ കടത്തുകയായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി മോഹന്‍ദാസ്, പശ്ചിമ ബംഗാള്‍ സ്വദേശി സക്കീര്‍ ഹുസൈന് എന്നിവരെയാണ് പിടികൂടിയത്. കാര്‍ബോര്‍ഡ് പെട്ടിയിലും പ്ലാസ്റ്റിക് ബാഗുകളിലും പാന്‍ ഉല്‍പ്പന്നങ്ങള്‍ നിറച്ചശേഷം ഇതിന്റെ മണം പടരാതിരിക്കാന്‍ കര്‍പ്പൂരവും കെട്ടി വെച്ചിട്ടുണ്ടായിരുന്നു. ഹന്‍സ് – 850 പാക്കറ്റ്, മധു 45 ജെ കെ തബാക്ക്-360, സാബല 1600, ഗോപാല്ഗ്രീന് 30 ബോട്ടില്‍, മീനാക്ഷിഛ്ത്ര 20 ബോട്ടില്‍,ബാബ 80, ടുബാക്കോ പൗടര്‍ 110 കിലോ എന്നിവയാണ് ഉണ്ടായിരുന്നത്. എസ്ഐ ഭരത്രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഭരത് രാാജിനൊപ്പം എ എസ്ഐ ഇനീഷ്, ഹെഡ് കോണ്‍സ്റ്റബിള്‍ മാരായ ശശി, റഷീദ്, ശ്രീകാന്ത്, രവീന്ദ്രന് എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: