ക്ഷേത്രാരാധനയുടെ ആദ്യഘട്ടങ്ങളില്‍ സകാമപ്രാര്ത്ഥന ആവുന്നതില്‍ തെറ്റു പറഞ്ഞുകൂടാ. പക്ഷെ ക്രമത്തില്‍ അത് നിഷ്കാമ പ്രാര്‍ത്ഥനയാവേണ്ടതാണ്. പ്രഹ്ലാദന്റെ കഥ ഇവിടെ പ്രസക്തമാണ് ഈ പരമഭക്തന് ഭഗവാനെ, ഭക്തിയാകുന്ന കാശു മേടിച്ച് ഭുക്തിയാകുന്ന മദ്യം വില്‍ക്കുന്ന വര്‍ത്തകന്‍ (കച്ചവടക്കാരന്) ആയി കരുതാന്‍ ഇഷ്ടപ്പെടില്ല. ലോകത്തില്‍ കഷ്ടപ്പെടുന്ന എല്ലാവര്ക്കും മോക്ഷാനുഭൂതികൊടുത്ത്, അവസാനമേ തനിക്ക് മോക്ഷം വേണ്ടൂ എന്നാണ് പ്രാര്‍ത്ഥിച്ചത്.
ഇത് നമുക്ക് ഒരു പാഠമാണ്. ഈ ഭാവന ഉണ്ടെങ്കില്‍ ഭക്തന് ഒരിക്കലും പ്രത്യേക ആനുകൂല്യങ്ങള്‍ ആഗ്രഹിക്കില്ല. സാധാരണ പലരും ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നത് കേള്‍ക്കാം. ഭഗവാനെ അവിടുന്നതല്ലാതെ എനിക്ക് ഇനി വേറെ ഒരു ആശ്രയമില്ല്യേ. ഇതില്‍ അല്‍പ്പം പന്തികേടുള്ളത് പറയാം.
ഇതുവരെ, പണം, പുത്രന്മാര്, ബലം, അധികാരം മുതലായവ തനിക്ക് ആശ്രമെന്നു കരുതി. അവ ഓരോന്നായി നഷ്ടം വന്നശേഷം ഇനി ആശ്രയം ബാക്കിയായി ഭഗവാനേ ഉള്ളൂ എന്ന ധ്വനിയുണ്ടതില്‍. യഥാര്‍ത്ഥമായി ചിന്തിച്ചാല്‍ ഭഗവാനല്ലാതെ മറ്റൊന്നും എനിക്ക് ആശ്രയമുണ്ടാവരുതേ എന്നാണ് യുക്തമായ പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: