കണ്ണൂര്‍: പോളിയോ നിര്‍മാര്‍ജ്ജനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തികൂട്ടാന്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്നുമുതല്‍ ഇനാക്ടീവ് പോളിയോ വാക്സിന് (ഐപിവി) കുത്തിവെപ്പ് നല്‍കും. 6, 14 ആഴ്ചകളിലായി 2 ഡോസ് കുത്തിവെപ്പാണ് നല്‍കുക. ഇതെടുക്കുന്ന കുട്ടികള്‍ക്ക് ഓറല്‍ പോളിയോ വാക്സിന് കൂടി നല്‍കുന്നത് പ്രതിരോധം വര്‍ധിപ്പിക്കും. ഏപ്രില്‍ 25 മുതല്‍ ദേശീയ തലത്തില്‍ ട്രൈവാലന്റ് ഓറല്‍ പോളിയോ വാക്സിനില്‍ നിന്ന് ബൈവാലന്റ് പോളിയോ വാക്സിന് സമ്പ്രദായത്തിലേക്ക് മാറും. തുളളിമരുന്നിലുളള ഘടകം മൂന്ന് ഉളളത് രണ്ട് എണ്ണമായി കുറയുക മാത്രമാണ് മാറ്റം.
ഇതു സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ടാസ്ക്ഫോഴ്സ് യോഗത്തില്‍ എഡിഎം എച്ച്.ദിനേഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.കെ.ഷാജ്, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.പി.എം.ജ്യോതി, എന്‍എച്ച്എം പ്രോഗ്രാം ഓഫീസര്‍ ഡോ.ടി.സിദ്ധാര്ത്ഥന്, ജില്ലാ ഡ്രഗ് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ.എന്‍.അജയ്, മെഡിക്കല്‍ കോളേജ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: