ലക്നോ: ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന് തന്‍സില്‍ അഹമ്മദിന്റെ കൊലയാളികളെന്ന് സംശയിക്കുന്ന രണ്ടു പേരെ തിരിച്ചറിഞ്ഞതായി സൂചന. ഒരു വീഡിയോയില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞതെന്നാണ് വിവരം.
തന്‍സില്‍ അഹമ്മദിനെ ഞായറാഴ്ച രാവിലെയാണ് യുപിയിലെ ബിജ്നോറില് വച്ച്, ഭാര്യയുടേയും മക്കളുേടയും മുന്പില് അജ്ഞാതര്‍ വെടിവച്ചുകൊന്നത്. തന്‍സില്‍ അഹമ്മദിന്റെ മകളുടെ വിവാഹത്തില്‍ കൊലയാളികള്‍ പങ്കെടുത്തിരുന്നുവെന്നാണ് സൂചന. ഇതിന്റെ സിസി ടിവിയില്‍ നിന്നാണ് ഇവരുടെ ചിത്രങ്ങള്‍ ലഭിച്ചത്. സിസി ടിവിയിലെ ദൃശ്യങ്ങള്‍ തന്‍സിലിന്റെ ബന്ധുക്കളെ കാണിച്ചു. അവയിലുള്ള രണ്ടുപേരെ തിരിച്ചറിയാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
സംഭവത്തിനു പിന്നില്‍ ഭീകരരുമായി ബന്ധമുള്ളവരാണോയെന്ന് അന്വേഷിച്ചുവരികയാണ്. ഭീകരവിരുദ്ധ സ്ക്വാഡ് ഐജി അസിം അരുണ്‍ പറഞ്ഞു. തന്‍സിലിന്റെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി അഖിലേഷ് യാദവ് 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ സംഘം ദൃക്സാക്ഷികളായ തന്‍സിലിന്റെ മകള്‍ ജിംനീഷ്(15) മകന് ഷബാസ്(12) എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ വെടിയുതിര്‍ന്നപ്പോള്‍ തന്നെ സീറ്റുകള്‍ക്കിടയില്‍ കിടക്കാന്‍ പിതാവ് പറഞ്ഞു. പിന്നെ നിരവധി വെടിയൊച്ചകള്‍ കേട്ടു. ഇരുവരും പറഞ്ഞു.
ഉറുദുവിലുള്ള, ഭീകരരില്‍ നിന്ന് ലഭിച്ച ലഘുലേഖകളും ഭീകരര്‍ പരസ്പരം കൈമാറിയ ഉറുദു ഇ െമയിലുകളും വായിച്ച് അവയുടെ ഉള്ളടക്കം കണ്ടെത്തിയിരുന്നത് തന്സിലായിരുന്നു. ഐഎസ്, ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്നിവയടക്കമുള്ള ഭീകരസംഘടനകളുമായെി ബന്ധപ്പെട്ട അന്വേഷണത്തില്‍ സുപ്രധാന പങ്കാണ് തന്‍സില്‍ വഹിച്ചിരുന്നത്. പാക് സംഘം പത്താന്‍കോട് ഭീകരാക്രമണം അന്വേഷിക്കാന്‍ എത്തിയപ്പോള്‍ ലെയ്സണ്‍ ഓഫീസറായി വര്‍ത്തിച്ചത് തന്സിലായിരുന്നു. പാക് ചാര സംഘടനയുടെ സഹായത്തോടെയുള്ള കളളനോട്ടുകള്‍ ഭാരതത്തില്‍ പരക്കുന്നതിനെപ്പറ്റി അന്വേഷിക്കുന്ന സംഘത്തിലും അംഗമായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: