കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ ആറ് പേര് മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാന് തലസ്ഥാനമായ കാബൂളിന്റെ വടക്കു-പടിഞ്ഞാറന്‍ പ്രവശ്യയായ പാര്വണ്ണിലെ സ്കൂള്‍ പരിസരത്തു വച്ചാണ് ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ ചാവേര്‍ ലക്ഷ്യമിട്ടത് പോലീസ് ആസ്ഥാനമാണെന്നും. എന്നാല്‍ ഇത് മനസ്സിലാക്കിയ പോലീസ് പിന്തുടര്ന്നത് കാരണം സമീപത്തുള്ള സ്കൂള്‍ പരിസരത്തെത്തി സ്ഫോടനം നടത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. അക്രമത്തില്‍ ഒരു പോലീസുകാരനും നിരവധി ആളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. ആക്രമണത്തിന്റെ ചുമതല ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. താലിബാന് സ്വാധീനമുള്ള പ്രദേശമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: