മുംബൈ: റിസര്‍വ് ബാങ്ക് വായ്പാനയ അവലോകനയോഗത്തില്‍ വായ്പാനിരക്കുകളില്‍ വ്യത്യാസം വരുത്താതെ ബാങ്കുകളുടെ കരുതല്‍ ധനാനുപാതത്തില്‍ അര ശതമാനം കുറവു വരുത്തി. ആറു ശതമാനത്തില്‍ നിന്ന് 5.5 ശതമാനത്തിലേക്ക് കരുതല്‍ ധനാനുപാതം കുറച്ചു. റിപ്പോ നിരക്ക് 8.5 ശതമാനമായും റിവേഴ്സ് റിപോ നിരക്ക് 7.5 ശതമാനമായും തുടരും.
റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ വായ്പാനയ അവലോകന യോഗത്തിലും പലിശനിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. പണപ്പെരുപ്പം ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് 2010 മാര്‍ച്ചിന് ശേഷം റിസര്‍വ് ബാങ്ക് 13 തവണ റിപോ, റിവേഴ്സ് റിപോ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. 2010 ഏപ്രില്‍ മുതല്‍ കരുതല്‍ ധനാനുപാതം ആറു ശതമാനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: