കോട്ടയം: നിറഞ്ഞ സദസ്സില്‍ അരവിന്ദന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് അരവിന്ദായനത്തിന് തുടക്കംകുറിച്ചു. അരവിന്ദന്റെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍, നാഷണല്് ഫിലിം ആര്‍കൈവ്സ് ഓഫ് ഇന്ത്യ, ഡിസിബുക്സ്, ആത്മ, ചലച്ചിത്ര ഫിലിംസൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ അനുപമ തിയേറ്ററിലാണ് പരിപാടികള്‍ നടക്കുന്നത്. അറവിന്ദന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം തെരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെയും ചിത്രങ്ങളുടെയും പ്രദര്‍ശനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ‘അരവിന്ദന്റെ കോട്ടയം’ എന്നന്, എ. അരവിന്ദന്, പ്രേംപ്രകാശ്, ആര്. ഉണ്ണി, രാജാശ്രീകുമാരവര്മ്മ എന്നിവര്‍ പങ്കെടുത്തു. ‘എസ്തപ്പാന്്’ നിറഞ്ഞസദ്ദസ്സില് പ്രദര്‍ശിപ്പിച്ചു. ഉച്ചയ്ക്ക്ശേഷം ‘അരവിന്ദനോടൊപ്പം’ പരിപാടിയില്‍ വി.കെ. ശ്രീരാമന്, ജി.ആര്. മേനോന്, ഊര്‍മ്മിള ഉണ്ണി, ഐ. ഷണ്മുഖദാസ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് മികച്ച സംവിധായകനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡ് നേടിയ ‘തമ്പ്’, മികച്ച ചിത്രത്തിനും സംവിധായകനുമുള്ള ദേശീയ, സംസ്ഥാന അവാര്‍ഡ് നേടിയ ‘ചിദംബരം’ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: