കോട്ടയം: തൊഴിലാളികള്‍ക്കു മിനിമം വേതനം നല്കാന് തയ്യാറാവാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ തെഴില്‍ വകുപ്പ് അധികൃതര്‍ തയ്യാറാവണമെന്ന് ബിഎംഎസ് കോട്ടയം മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു. മിനിമം വേതനം നല്‍കുന്നില്ലെന്ന് മാത്രമല്ല സ്ഥാപന ഉടമകള്‍ക്കു ഇഷ്ടക്കേട് തോന്നിയാല്‍ വെറുംകയ്യോടെ തൊഴിലാളികളെ ഇറക്കിവിടുന്ന സാഹചര്യമാണുള്ളത്. 12 മുതല്‍ 16 മണിക്കൂര്‍വരെ ഇത്തരം സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ തൊഴില്‍ ചെയ്യേണ്ടിവരുന്നുണ്ട്. തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടാതെ സ്താപനങ്ങളെ കണ്ടെത്താന്‍ മിന്നല്‍ പരിശോധനകള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
മേഖലാ പ്രസിഡന്റ് തങ്കച്ചന് പി.എസ്. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.എം. നളിനാക്ഷന്, മേഖലാ സെക്രട്ടറി മനോജ് മാധവന്, ജിജു സെബാസ്റ്റിയന്, ചന്ദ്രശേഖര പണിക്കര്‍, ഗോപാലകൃഷ്ണന്, ജോഷി ജോസഫ്, മോഹനന് നായര്‍, ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: