കേരള മുഖ്യമന്ത്രിയെപ്പറ്റി ആര്‍ക്കും എന്തുവേണേലും പറയാനുള്ള ലൈസന്‍സ് ഉമ്മന്‍ ചാണ്ടി ഉണ്ടാക്കി കൊടുത്തു. എന്നിട്ട് അതൊരു അഭിമാനമായി കാണുന്നു. ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളത്തില്‍ മാത്രേ കാണാനാകൂ. ഉമ്മന്‍ ചാണ്ടിക്കെതിരായ ഒരു ആരോപണവും ഇതുവരെ തെളിഞ്ഞിട്ടില്ല .ഇനിയൊട്ടു തെളിയാനും പോണില്ല. അതിനുള്ള പണിയൊക്കെ ചെയ്തിട്ടാകും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി കസേരയില്‍ നിന്നിറങ്ങുക.
അന്‍വര്‍ വെണ്ണിലാത്ത്
ഞങ്ങള്‍ക്കു വേണ്ടത് മന്ത്രി മുഖ്യന്റെ ഇക്കിളി കഥകളല്ല. ജനങ്ങള്‍ക്ക് അറിയേണ്ടതും പറയേണ്ടതും കേരളത്തിലെ നെല്‍വയലുകളും കായലുകളും തണ്ണീര്‍ തടങ്ങളും ഭൂമാഫിയയ്ക്ക് വിറ്റുതുലച്ച അഴിമതിയേക്കുറിച്ചാണ്. പെന്ഷന് കിട്ടാതെ ആത്മഹത്യചെയ്യുന്ന സാധാരണക്കാരുടെ വിഷമതകളെക്കുറിച്ചാണ്, ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെക്കുറിച്ചാണ്. അടച്ചുപൂട്ടിയ നിരവധി തൊഴില്‍ ശാലകളെക്കുറിച്ചാണ്. നഷ്ടത്തിലായ അനേകം പൊതുമേഖല സ്ഥാപനങ്ങളേക്കുറിച്ചാണ്.
ക്ഷേമ പെന്‍ഷനുകള്‍ കൊടുക്കാതെ ദുരിതത്തിലേക്ക് തള്ളിവിട്ട വൃദ്ധജനങ്ങളുടെ കഷ്ടപ്പാടുകളുണ്ട്്. പിന്‍വാതില്‍ നിയമനത്തിലൂടെ സ്വന്തക്കാര്‍ക്ക് ജോലി നല്കിയപ്പോള് ഗതികേടിലായ അഭ്യസ്തവിദ്യരായ യുവജനങ്ങളുമുണ്ട്. ഇതെല്ലാം പുറത്തുവിടേണ്ടതാണ്. യാതൊന്നും ജനങ്ങളറിയരുതെന്ന ശാഠ്യത്താല്‍ അഴിമതിയേ മൂടിവെക്കാന്‍ കൊണ്ടുവന്ന വിജിലന്‍സിനെക്കുറിച്ച് ജനങ്ങളറിയാതിരിക്കാന്‍ വിവരാവകാശ നിയമങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതിനെ കുറിച്ചും മുഖ്യമന്ത്രി വെളിപ്പെടുത്തേണ്ടതാണ്. അല്ലാതെ നിങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും ഇക്കിളികഥകള്‍ പുറത്തുവിട്ടുകൊണ്ട് ജനങ്ങളുടെ ദുരിതങ്ങളെ മറച്ചുപിടിച്ചും അവ ചര്‍ച്ചചെയ്യപ്പെടാതിരിക്കുകയും ചെയ്യണമെന്ന ഉഡായിപ്പുവേല മനസിലിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: