തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എപ്പോഴും രാജ്യവിരുദ്ധ നിലപാടുകളാണ് സ്വീകരിച്ച് പോരുന്നതെന്ന് ബിജെപി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ഡി.അശ്വനീദേവ്. ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതി സംഘടിപ്പിച്ച കമ്മ്യൂണിസത്തിന്റെ പ്രതിസന്ധികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അശ്വനീദേവ്.
രാജ്യം വളരണമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആഗ്രഹമില്ല. ദേശ സ്നേഹം എന്നത് അവര്‍ ചിന്തിക്കുകപോലും ചെയ്യുന്നില്ല. കാര്‍ഗില്‍ യുദ്ധ സമയത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാക്കിസ്ഥാനുവേണ്ടി നിലപാട് എടുക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാടുകളാണ് പാക്കിസ്ഥാന് പ്രാധാനമന്ത്രി പാര്‍ലമെന്റില്‍ ഇന്ത്യാ വിരുദ്ധ പ്രസംഗം നടത്തിയതിന് കാരണമായത്. ചൈന അണുബോംബ് പരീക്ഷണം നടത്തിയപ്പോള്‍ അമ്പരക്കുന്ന ലോകം പുഞ്ചിരിക്കുന്ന ചൈന എന്നായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിശേഷിപ്പിച്ചത്. എന്നാല്‍ വാജ്പേയി സര്‍ക്കാര്‍ അണുബോംബ് പരീക്ഷണം നടത്തിയപ്പോള്‍ പാവപ്പെട്ടവനു നല്‍കേണ്ട പണം ഉപയോഗിച്ച് ബോംബുണ്ടാക്കുന്നു എന്ന പ്രചാരണമാണ് നടത്തിയത്.
രാജ്യ വിരുദ്ധ നിലപാടുകള്‍ കമ്മ്യൂണിസറ്റ് പാര്‍ട്ടികള്‍ പുലര്‍ത്തുന്നതിനാലാണ് അമ്പതുകളില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിരലില്‍ എണ്ണാവുന്ന അംഗ സംഖ്യയിലേക്ക് ഇന്ന് ചുരുങ്ങിയത്. 34 വര്‍ഷത്തെ ബംഗാള്‍ ഭരണം ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഇന്ന് ഭീകര സംഘടനകളുമായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ബന്ധം.
ഭീകര വാദികള്‍ക്ക് വധശിക്ഷ നടപ്പിലാക്കിയപ്പോള്‍ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യം ചൈനയാണ്. എല്ലാ കാര്യങ്ങള്‍ക്കും ചൈനയെ പുകഴ്ത്തുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇതിനെതിരെ പ്രതികരിക്കുന്നില്ല. രാജ്യ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നു എന്നാണ് കനയ്യകുമാര്‍ പറയുന്നത്.
കാശ്മീരിനു സ്വാതന്ത്ര്യം നല്‍കണം എന്ന് ആവശ്യപ്പെട്ട് കനയ്യകുമാര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്നത് രാജ്യത്തെ സ്വാതന്ത്ര്യം കനയ്യകുമാര്‍ ഭംഗിയായി ആസ്വദിക്കുന്നതിനാലാണ്. ഇത്തരം വിഘടന വാദ പ്രസംഗങ്ങള്‍ മറ്റ് ഏതെങ്കിലും രാജ്യത്താണ് നടക്കുന്നതെങ്കില്‍ ചെയ്യുന്നയാള്‍ക്ക് ആജീവനാന്തകാലം ജയില്‍ വാസമായിരിക്കും ലഭിക്കുന്നത്.
ഇടതു വലതു മുന്നണികള്‍ സംസ്ഥാനത്തെ ഭരിച്ച് നശിപ്പിച്ചു. രാജ്യത്ത് പിന്നാക്കം നില്ക്കുന്ന സംസ്ഥാനങ്ങള്‍ പോലും വികസനപുരോഗതിയുണ്ടാക്കി യുവാക്കള്‍ക്ക് ജോലി നല്കുന്നു. കഴിഞ്ഞ അറുപത് വര്‍ഷമായി ഇടതുവലതു മുന്നണികള്‍ ഭരിച്ച് കേരളത്തിലെ യുവാക്കളെ വിദേശത്തേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്.
സര്‍വ്വമേഖലകളിലും ഭരിച്ച് നശിപ്പിച്ചവര്‍ വീണ്ടും പറയുകയാണ് തുടരണം ഈ ഭരണം എല്ലാം ശരിയാകും എന്നൊക്കെ. അതിന്റെ അര്‍ത്ഥം കഴിഞ്ഞ കാലങ്ങളില്‍ നമ്മള് ചെയ്തതെല്ലാം തെറ്റ് എന്ന് തുറന്ന സമ്മതിക്കുകയാണെന്നും അശ്വനീദേവ് പറഞ്ഞു. കെ.വി. രാജശേഖരന് അദ്ധ്യക്ഷത വഹിച്ചു. പി.അജിത്കുമാര്‍, സന്ദീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: