ആലുവ: മദ്യപിച്ച് ബസ് ഓടിച്ചജീവനക്കാര്ക്ക് രണ്ടായിരം രൂപപിഴമാത്രം. നൂറ്ക്കണക്കിന് യാത്രക്കാരുടെ ജീവന് പന്താടി കൊണ്ടാണ് ഇത്തരത്തില്‍ ഡ്രൈവര്‍മാര്‍ പലരും വണ്ടികളോടിക്കുന്നത്. നിരന്തരമായി വാഹന ഡ്രൈവര്‍മാരെ പരിശോധിക്കുവാനാണ് പോലീസിന്റെ തീരുമാനം. അതിനുശേഷം ഇത്തരത്തില്‍ മദ്യപാനം തുടരുന്നവരെ ജോലിയില്‍നിന്നും ഒഴിവാക്കുവാന്‍ ബസുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇവരുടെ ലൈസന്‍സും റദ്ദാക്കും. ആലുവ സ്വകാര്യ ബസ്സ്റ്റാന്റില് വ്യാജമദ്യവും മറ്റും സുലഭമാണെന്ന് ആക്ഷേപമുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നും സ്വകാര്യബസുകളില്‍ തന്നെയാണ് മദ്യംഇവിടേക്ക് എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: