കൊല്‍ക്കത്ത: ഏറ്റവും പുതിയ ട്വന്റി 20 റാങ്കിങ്ങില്‍ ടീം ഇന്ത്യയും വിരാട് കോഹ്ലിയും ഒന്നാമത്. കഴിഞ്ഞ ദിവസം സമാപിച്ച ട്വന്റി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ജേതാക്കളായശേഷമുള്ള പുതിയ റാങ്കിങ്ങിലാണ് ഇന്ത്യ ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. 126 പോയിന്റാണ് ഇന്ത്യക്കുള്ളത്. ലോകചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് 125 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 120 പോയിന്റുമായി ന്യൂസീലാന്‍ഡ് മൂന്നാമതെത്തിയപ്പോള്‍ 115 പോയിന്റ് വീതമുള്ള ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും നാലാം സ്ഥാനം പങ്കിട്ടു.
ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലെ മാന്‍ ഓഫ് ദ് ടൂര്‍ണമെന്റ് പ്രകടനത്തോടെ ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ വിരാട് കോഹ്ലി ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ഓസീസ് താരം ആരോണ്‍ ഫിഞ്ചിനേക്കാള്‍ 86 പോയിന്റ് മുന്നിലാണു കോഹ്ലി. കോഹ്ലിക്ക് 889 പോയിന്റും ഫിഞ്ചിന് 803 പോയിന്റുമാണുള്ളത്. കോഹ്ലിയൊഴികെ മറ്റൊരു ഇന്ത്യന്‍ താരവും ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടില്ല. ന്യൂസിലാന്‍ഡിന്റെ മാര്ട്ടിന്ഗുപ്റ്റില് മൂന്നാം സ്ഥാനത്ത്. ഏഴ് സ്ഥാനങ്ങള്‍ മുന്നോട്ടുകയറി ഇംഗ്ലണ്ട് താരം ജോ റൂട്ട് നാലാമതെത്തി.
വിന്‍ഡീസ് സ്പിന്നര്‍ സാമുവല്‍ ബദ്രിയാണ് ബൗളര്‍മാരില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ ഇമ്രാന് താഹിര്‍ രണ്ടാമതെത്തിയപ്പോള്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്. അശ്വിന് മൂന്നാമത്. പേസര്‍ ജസ്പ്രീത് ബുംമ്റ ആറ് സ്ഥാനങ്ങള്‍ മുന്നേറി ഏഴാം റാങ്കിലെത്തിയപ്പോള്‍ ആശിഷ് നെഹ്റ അഞ്ച് സ്ഥാനങ്ങള്‍ കയറി 11ലെത്തി. രവീന്ദ്ര ജഡേജ പത്താം സ്ഥാനത്ത്. ഓള് റൗണ്ടര്‍മാരുടെ പട്ടികയില്‍ ഓസ്ട്രേലിയയുടെ ഷെയ്ന് വാട്സണും ബംഗ്ലാദേശിന്റെ ഷക്കിബ് അല്‍ ഹസ്സനും ഒന്നും രണ്ടും സ്ഥാനത്ത്. ഇന്ത്യന്‍ താരം യുവരാജ് ഒമ്പതാമത്.
അതേസമയം വനിതാ ടീം റാങ്കില്‍ ഇന്ത്യ നാലാം സ്ഥാനം നിലനിര്‍ത്തി. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് ടീമുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ കഴിഞ്ഞ ദിവസം ട്വന്റി 20 ലോകകിരീടം നേടിയ വിന്‍ഡീസ് അഞ്ചാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: