പാരീസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഫ്രഞ്ച് ലീഗ് ജേതാക്കളായ പിഎസ്ജി സ്വന്തം മൈതാനത്ത് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടുമ്പോള്‍ മറ്റൊരു എവേ മത്സരത്തില്‍ റയല്‍ മാഡ്രിഡ് ജര്‍മ്മന്‍ ക്ലബ് വിഎഫ്എല്‍ വോള്‍വ്സ്ബര്‍ഗിനെ നേരിടും. രണ്ട് മത്സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 12.15ന് ആരംഭിക്കും.
തുടര്‍ച്ചയായ നാലാം വര്‍ഷവും ഫ്രഞ്ച് ലീഗ് കിരീടം ചൂടിയതിന്റെ ആത്മവിശ്വാസത്തിലാണ് സ്ലാറ്റന് ഇബ്രാഹിമോവിച്ചും എഡിസണ് കവാനിയും ഏയ്ഞ്ചല്‍ ഡി മരിയയും ഉള്‍പ്പെടുന്ന സൂപ്പര്‍ താരനിര പിഎസ്ജി ഇന്ന് സ്വന്തം മൈതാനത്ത് പോരിനിറങ്ങുന്നത്. ചെല്‍സിയെ ഇരുപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ 4-2ന് തകര്‍ത്താണ് പിഎസ്ജി ക്വാര്‍ട്ടറിലേക്ക് കുതിച്ചത്.
ഇരുപാദങ്ങളിലും 2-1ന്റെ വിജയമാണ് പിഎസ്ജി നേടിയത്. ഫ്രഞ്ച് ലീഗില്‍ ഈ സീസണില്‍ 30 ഗോളുകള്‍ അടിച്ചുകൂട്ടിയ സ്വീഡിഷ് താരം സ്ലാറ്റന് ഇബ്രാഹിമോവിച്ചിന്റെ ബൂട്ടില്‍ തന്നെയാണ് പിഎസ്ജിയുടെ പ്രതീക്ഷകള്‍ മുഴുവന്‍. 14 ഗോളുകള്‍ നേടിയ എഡിസണ് കവാനിയും മിന്നുന്ന ഫോമിലാണ്. പ്ലേമേക്കറുടെ റോളില്‍ ഡി മരിയയും മികച്ചു നില്ക്കുമ്പോള് സിറ്റി പ്രതിരോധത്തിന് ഏറെ വിയര്‍ക്കേണ്ടിവരുമെന്ന് ഉറപ്പ്. ആതിഥേയരെന്ന നിലയില്‍ നേരിയ മുന്‍തൂക്കവും പിഎസ്ജിക്ക് തന്നെ.
റുവശത്ത് സിറ്റിയും മോശക്കാരല്ല. ഡൈനാമോ കീവിനെ തകര്‍ത്താണ് സിറ്റി അവസാന എട്ടിലേക്ക് കുതിച്ചത്. ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ നേടിയ 3-1ന്റെ വിജയമാണ് സിറ്റിക്ക് തുണയായത്. എന്നാല്‍ പലപ്പോഴും അവസരത്തിനൊത്ത് ഉയരാന്‍ കഴിയുന്നില്ല എന്നതാണ് അവരെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യം. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ ബേണ്‍സ്മൗത്തിനെ 4-0ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് സിറ്റി ടീം. സെര്‍ജിയോ അഗ്യൂറോ, റഹിം സ്റ്റര്‍ലിങ്, ഡേവിഡ് സില്‍വ, ജീസസ് നവാസ്, സമിര്‍ നസ്റി, ഡി ബ്രൂയ്ന്, ഫെര്‍ണാണ്ടീഞ്ഞോ തുടങ്ങിയവരാണ് ടീമിലെ സൂപ്പര്‍ താരങ്ങള്‍. പ്രീമിയര്‍ ലീഗില്‍ 17 ഗോളുകള്‍ അടിച്ചുകൂട്ടിയ സെര്‍ജിയോ അഗ്യൂറോയില്‍ നിന്ന് കോച്ച് മാനുവല്‍ പെല്ലഗ്രിനിയും സംഘവും ഏറെ പ്രതീക്ഷിക്കുന്നുണ്ട്.
എന്തായാലും ക്ലബ് ഫുട്ബോളിലെ രണ്ട് വമ്പന്മാരാണ് കൊമ്പുകോര്ക്കുന്നതെന്നതിനാല് ഇന്ന് ആവേശകരമായ പോരാട്ടത്തിനായിരിക്കും പാരീസിലെ പാര്‍ക്ക് പ്രിന്‍സസ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
ളുപ്പമാകാനാണ് സാധ്യത. റയലിന്റെ സൂപ്പര്‍താരനിരയെ വച്ചുനോക്കുമ്പോള്‍ എതിരാളികളായ വോള്‍വ്സ്ബര്‍ഗ് അത്ര വലിയ എതിരാളികളൊന്നുമല്ല. കഴിഞ്ഞ ദിവസം എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്സലോണയെ തകര്‍ത്തതോടെ അവരുടെ ആത്മവിശ്വാസം ഇരട്ടിച്ചിട്ടുമുണ്ട്. ക്രിസ്റ്റിയാനോ-ബെന്‍സേമ-ബെയ്ല് ത്രയം മികച്ച ഫോമിലാണെന്നതും റയലിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. പ്രീ ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടുപാദങ്ങളിലും കരുത്തരായ എഎസ് റോമയെ 2-0ന് പരാജയപ്പെടുത്തിയായിരുന്നു റയലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.
ഇരുപാദങ്ങളിലുമായി 4-0ന്റെ ആധികാരിക വിജയം. ബെല്‍ജിയം ക്ലബ് ജെന്റിനെ ഇരുപാദ പ്രീ ക്വാര്‍ട്ടറില്‍ 4-2ന് പരാജയപ്പെടുത്തിയാണ് വോള്‍വ്സ്ബര്‍ഗ് അവസാന എട്ടില്‍ ഇടംപിടിച്ചത്. ആദ്യമായാണ് അവര്‍ ഈ നേട്ടം കൈവരിക്കുന്നത്. എന്നാല്‍ ജര്‍മ്മന്‍ ലീഗിലും അവരുടെ പ്രകടനം അത്ര മികച്ചതല്ല. ലീഗില്‍ കളിച്ച 28 കളികളില്‍ 10 എണ്ണത്തില്‍ മാത്രം ജയിക്കാന്‍ കഴിഞ്ഞ അവര്‍ 38 പോയിന്റുമായി എട്ടാമത്. 10 എണ്ണത്തില്‍ തോറ്റപ്പോള്‍ എട്ടെണ്ണം സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: