ന്യൂദല്‍ഹി: പനാമയിലെ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ളവരുടെ പട്ടികയില്‍ മലയാളിയും. 12 വര്‍ഷം മുമ്പ് സിംഗപ്പൂരില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി ജോര്‍ജ് മാത്യു എന്നയാള്‍ക്കാണ് കള്ളപ്പണ നിക്ഷേപമുള്ളത്.
എന്നാല്‍ 12 വര്‍ഷം മുമ്പ് ഭാരതം വിട്ടതിനാല്‍ റിസര്‍വ് ബാങ്കിന്റെ അധികാര പരിധിയില്‍ താന്‍ പെടില്ലെന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ജോര്‍ജ് മാത്യുവിന്റെ വിശദീകരണം. വിവാദ ടൂ ജി സ്പെക്ട്രം ഇടപാടിലെ ഇടനിലക്കാരി നീരാ റാഡിയയ്ക്കും പനാമയില്‍ കള്ളപ്പണ നിക്ഷേപം ഉണ്ട്. ബോളിവുഡ് താരം അമിതാഭ് ബച്ചന്, മരുമകള്‍ ഐശ്വര്യ റായ് എന്നിവരടക്കം 500 ഇന്ത്യാക്കാരാണ് പട്ടികയിലുള്ളത്.
കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്നതിന് പനാമ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൊസാക് ഫോന്‍സെക എന്ന കമ്പനിയുടെ കേന്ദ്ര ഓഫീസില്‍ നിന്നാണ് സുപ്രധാന വിവരങ്ങള്‍ കഴിഞ്ഞ ദിവസം ചോര്‍ന്നത്. കള്ളപ്പണ നിക്ഷേപമുള്ള വിവരം പുറത്തു വന്നതിനെ തുടര്‍ന്ന് ഐസ്ലാന്‍ഡ് പ്രധാനമന്ത്രി സിഗ്മണ്ടര് ഡേവിയോ ഗണ്‍ലോഗ്സണ്‍ രാജി വച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: