തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ വന്‍ ക്രമക്കേട് നടന്നതായി സിഎജി റിപ്പോര്‍ട്ട്. സ്റ്റേഡിയം നിര്‍മ്മാണം മുതല്‍ വാട്ടര്‍ ബോട്ടില്‍ വാങ്ങിയതില്‍ വരെ ക്രമക്കേട് നടന്നെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗെയിംസിനായി വാങ്ങിയ 960 എസികള്‍ കാണാതായതായും സിഎജി കണ്ടെത്തി. വേദികളുടെ നിര്‍മാണത്തിലും പുനരുദ്ധാരണത്തിലും 2.18 കോടി രൂപ നഷ്ടവും 10.37 കോടി രൂപയുടെ പാഴ്ചെലവും 5.06 കോടി രൂപയുടെ അധികച്ചെലവുമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗെയിംസില്‍ കാലതാമസം വരുത്തിയതില്‍ മാത്രം അമ്പതു കോടിയിലേറെ രൂപയും ടെന്നീസ് ക്ലബിനായി മുടക്കിയ 1.50 കോടി രൂപയും നഷ്ടത്തിലായി. വെള്ളയമ്പലം സ്വിമ്മിംഗ് പൂള് നവീകരിച്ചതിലൂടെ എട്ട് കോടി രൂപയുടെയും നഷ്ടമുണ്ടായി.
റണ്‍ കേരള റണ്ണിനായി മുടക്കിയ 10 കോടി രൂപ ഫലപ്രദമായില്ല. ലാപ്ടോപ്പുകള് കണക്കിലധികം വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒഴിവാക്കിയ പ്രവൃത്തികള്‍ക്കുവേണ്ടി 10.4 ലക്ഷം രൂപയും ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: