ന്യൂദല്‍ഹി: മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ. അദ്വാനിയുടെ ഭാര്യ കമല അദ്വാനി (83) അന്തരിച്ചു. ദല്‍ഹിയിലെ എയിംസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ബിജെപി പ്രവര്‍ത്തകരെ എല്ലായ്പ്പോഴും പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തിത്വമായിരുന്നു കമല അദ്വാനിയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. അദ്വാനിയുടെ പിന്നിലെ ശക്തി കമല അദ്വാനി ആയിരുന്നു. കമല അദ്വാനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു, പ്രധാനമന്ത്രി പറഞ്ഞു.
Deeply pained & saddened by Kamla Advani ji's demise. She always inspired & motivated Karyakartas & was LK Advani ji's pillar of strength.
— Narendra Modi (@narendramodi) April 6, 2016
ഹൃദയസംബന്ധിയായ അസുഖങ്ങളെ തുടര്‍ന്ന് ഡിസംബറിലാണ് കമല അദ്വാനിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വീട്ടിലേക്ക് മാറ്റിയെങ്കിലും ഇന്നലെ വീണ്ടും ശ്വാസതടസ്സവും വേദനയും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് എയിംസിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഓര്‍മ്മക്കുറവ് ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ കമല അദ്വാനിയെ മാസങ്ങളായി അലട്ടിയിരുന്നു.
അദ്വാനിയുടേയും കമലയുടേയും വിവാഹത്തിന്റെ അമ്പതാം വാര്‍ഷികം കഴിഞ്ഞ വര്‍ഷം ആഘോഷിച്ചിരുന്നു. പ്രതിഭ അദ്വാനി, ജയന്ത് എന്നിവരാണ് മക്കള്‍. സംസ്കാരം ഇന്ന് ദല്‍ഹിയില്‍ നടക്കും.
കമലയുടെ നിര്യാണത്തില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ അനുശോചിച്ചു.
Deeply saddened by the demise of Kamla Advani ji. My heartfelt condolences to Advani family, May God give strength to bear the great pain.
— Amit Shah (@AmitShah) April 6, 2016
ലളിത ജീവിതം നയിച്ച കമല അദ്വാനി എല്‍.കെ. അദ്വാനിയുടെ പിന്നിലെ ശക്തിയായിരുന്നെന്നും ഗഡ്കരി അനുസ്മരിച്ചു.
രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ കമല അദ്വാനിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: