കണ്ണൂര്‍: ജില്ലയിലെ ബസ് തൊഴിലാളികളുടെ 2015-16 വര്‍ഷത്തെ ബോണസ് തര്‍ക്കം സംബന്ധിച്ച് കോഴിക്കോട് റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ജില്ലാ ലേബര്‍ ഓഫീസില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ തീരുമാനമായില്ല. ഇന്ന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടറുടെ ചേംബറില്‍ വീണ്ടും ചര്‍ച്ച നടക്കും. ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ ചുമതല വഹിക്കുന്ന കെ.എം.സുനില്‍, ജില്ലാ ലേബര്‍ ഓഫീസര്‍ സുനില്‍ തോമസ്, ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) ബേബി കാസ്ട്രോ, ബസ്സുടമകളെ പ്രതിനിധീകരിച്ച് വി.ജെ.സെബാസ്റ്റ്യന്‍, കെ.രാജ്കുമാര്, പി.കെ.പവിത്രന്, സി.എം.സജീവന്, കെ.പി.മോഹനന്, എം.കെ.പവിത്രന്, കെ.ഗംഗാധരന്, എം.പി.വിജയന്, എം.രാഘവന്, എം.വി.വല്സലന്, പി.അജയകുമാര്‍, എം.പ്രശാന്ത്, വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് കെ.പി.സഹദേവന്, പി.വി.കൃഷ്ണന്, പി.ചന്ദ്രന്, കെ.ജയരാജന്, പി.സൂര്യദാസ്, കെ.പി.രമേശന്, താവം ബാലകൃഷ്ണന്, എന്‍.പ്രസാദ്, മുസമ്മില്‍ കോറോം, അബ്ദുല്‍ മജീദ്, വി.മണിരാജ്, സത്യന് കൊമ്മേരി, പി.കെ.പവിത്രന്, എം.സി.സുബ്രഹ്മണ്യന്, സി.കെ.ശശികുമാര്‍, എം.സി.പവിത്രന്, കെ.കെ.ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: