കണ്ണൂര്‍: അബൂബക്കറിന്റെ ഉമ്മ പറയുന്നു എന്ന ഏകപാത്ര നാടകത്തിലൂടെ ഒരു സ്ത്രീ ഒറ്റയ്ക്ക് അവതരിപ്പിക്കുന്ന ഏറ്റവും കൂടുതല്‍ വേദികളിലെ നാടകം എന്ന പേരില്‍ അഭിനേത്രി രജിത മധു ലോക റിക്കാര്‍ഡിലേക്ക് കടക്കുന്നു. 1681 -ാമത് വേദിയില്‍ ഏപ്രില്‍ എട്ടിന് വൈകീട്ട് ഏഴിന് ഗിന്നസ് റിക്കാര്‍ഡിന്റെ യോഗ്യതയ്ക്കായി യുആര്‍ എഫ് (യൂനിവേഴ്സല്‍ റിക്കോര്‍ഡ് ഫോറം) ഏഷ്യന്‍ റിക്കാര്‍ഡ്സിന് വേണ്ടിയുള്ള രംഗാവതരണം നെരുവമ്പ്രം യുപി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് നാടകത്തിന്റെ സംവിധായകന് കൂടിയായ കരിവെള്ളൂര്‍ മുരളി, രജിത മധു, മധു വെങ്ങര, പപ്പന് ചിരന്തന, ടി.വി.കുഞ്ഞിക്കണ്ണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. യൂആര്‍എഫ് ജൂറി ഡോ. സുനില്‍ ജോസഫ് പരിപാടിയില്‍ സംബന്ധിക്കും. ടി.വി. രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നെരുവമ്പ്രം ജോളി ആര്‍ട്സ് ആണ് പരിപാടിയുടെ സംഘാടകര്‍. ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ വേദികളില്‍ ഒറ്റയ്ക്ക് നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ രജിത മധു ലോകറെക്കോര്‍ഡിലേക്ക് കടക്കുന്നതിന്റെ യോഗ്യതാപത്രം എട്ടിന് നടക്കുന്ന ചടങ്ങില്‍ സുനില്‍ ജോസഫ് രജിതാമധുവിന് സമര്‍പ്പിക്കും. പത്രസമ്മേളനത്തില്‍ കരിവെള്ളൂര്‍ മുരളി, രജിതമധു, മധുവെങ്ങര, പപ്പന് ചിരന്തന, ടി.വി. കുഞ്ഞിക്കണ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: