തലശ്ശേരി: സിപിഎമ്മിന്റെ അക്രമത്തിനും കോണ്‍ഗ്രസ്സിന്റെ അഴിമതിക്കും എതിരെയുള്ള ജനവിധി ബിജെപിക്ക് അനുകൂലമായിരിക്കുമെന്ന് പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപി അഭിപ്രായപ്പെട്ടു. ബിജെപി തലശ്ശേരി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമവും അഴിമതിയുമല്ല വര്‍ത്തമാന കേരളത്തിന് ആവശ്യം. പകരം വികസനമാണ് വേണ്ടത്. അതിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ തന്നെ തെരഞ്ഞെടുക്കപ്പെടണം. ഈ തിരിച്ചറിവ് തലശ്ശേരിയിലെ ജനങ്ങള്‍ക്ക് നന്നായി അറിയാമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എംപി എന്ന നിലയില്‍ കേന്ദ്രസര്‍ക്കാറിന് നല്കിയ 80 അപേക്ഷകളില്‍ അറുപതിലും അനുകൂല തീരുമാനമെടുത്തു കഴിഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ തലശ്ശേരിയലെ കേരളത്തിന് ഒരു മാതൃകയാക്കി മാറ്റാന്‍ നമുക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. അത് കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കേരളത്തില്‍ എന്‍ഡിഎ ഭരണമുണ്ടാകണം. അതിനുവേണ്ടി തലശ്ശേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ വി.കെ.സജീവനെ വിജയിപ്പിക്കണം. ഇപ്പോള്‍ കേന്ദ്രം അനുവദിക്കുന്ന പദ്ധതികളൊന്നും കേരളം നടപ്പിലാക്കുന്നില്ല എന്നതാണ് വാസ്തവം. ഇതിനൊരു മാറ്റമുണ്ടായേ തീരൂ. അതിന് തലശ്ശേരിയിലെ മുഴുവന്‍ ജനങ്ങളും തയ്യാറാവുകയും പിന്തുണക്കുകയും ചെയ്യണം. ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കായി മാത്രം കാണുന്ന ഇടത്-വലത് മുന്നണികള്‍ക്ക് വികസനലക്ഷ്യമൊന്നുമില്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി അനാഥമായി കിടക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസ്. അതിലും ദയനീയമാണ് തലശ്ശേരി റെയില്‍വേ സ്റ്റേഷന്റെ അവസ്ഥ. 29 എംപിമാരും ഒറ്റക്കെട്ടായി യുപിഎ ഭരണം കേന്ദ്രത്തില്‍ നടത്തിയ കാലം നമുക്കുണ്ടായിരുന്നു എന്ന കാര്യത്തെക്കുറിച്ച് നാം ചിന്തിക്കണം. അപ്പോഴാണ് ഇക്കാലമത്രയും രണ്ടു മുന്നണികളും തലശ്ശേരിയോട് കാണിച്ചിട്ടുള്ള അവഗണനയുടെ ആഴം തിരിച്ചറിയാന്‍ സാധിക്കുക. എന്നാല്‍ നരേന്ദ്രമോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ ഇക്കാര്യത്തിലൊക്കെ ത്വരിതഗതിയിലുള്ള പുരോഗതിയാണ് കൈവരിച്ചു വരുന്നത്. ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കായിട്ടല്ല, മറിച്ച് തുല്യപൗരന്മാരായിട്ടാണ് ബിജെപി കാണുന്നതെന്നും റിച്ചാര്‍ഡ് ഹെ എംപി പറഞ്ഞു. തലശ്ശേരി മുകുന്ദമല്ലര്‍ റോഡിലുളള പുതിയ കെട്ടിടത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്നാകരന് അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് നേതാവ് അരയാക്കണ്ടി സന്തോഷ്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് വര്‍ക്കി വട്ടപ്പാറ, ബിജെപി ദേശീയ സമിതിയംഗം എ.പി.പത്മിനി ടീച്ചര്‍, സ്ഥാനാര്‍ത്ഥി വി.കെ.സജീവന് എന്നിവര്‍ സംസാരിച്ചു. എന്‍.ഹരിദാസ് സ്വാഗതവും കെ.എന്‍.മോഹനന് നന്ദിയും പറഞ്ഞു. ബിജെപി സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: