ഭൂമി നിലനില്‍ക്കുന്നത് സൂര്യനെ കൊണ്ടു മാത്രമാണ്. അതായത് സൂര്യന്റെ രശ്മി കൊണ്ട് ആകാശവിരിവിനെ ചൂടുപിടിപ്പിച്ചിട്ട് ഭൂമിയെ ആകര്‍ഷിക്കുന്നു. ഈ ആകര്ഷണത്താല് ഭൂമിയിലെ ജലാംശം ആദിയായ വീര്യ (ബീജ) ഗുണങ്ങള്‍ ആകാശത്തെ ബന്ധിക്കുന്നു. ഈ അവസരം ആവിയായിട്ടു ആകാശത്തിലേക്കും ആവിയായിട്ടു ഭൂമിയിലേക്കും ലയിച്ചു ബന്ധിക്കപ്പെടുന്നു.
താഴെ നിന്നു മുകളിലേക്കു പോകുന്നതു തന്നെ മഞ്ഞായിട്ടും മഴയായിട്ടും ഭൂമിയിലേക്കു തിരികെ കൊടുക്കുന്നു. അതിന്റെ ആവശ്യങ്ങള്‍ നിര്‍വഹിച്ചിട്ടു പിന്നെയും തിരിയെ എടുക്കുന്നു, പിന്നെയും തിരിയെ കൊടുക്കുന്നു. ഈ ആവി മുകളില്‍ നിന്നും താഴെയോട്ടും താഴെ നിന്ന് മുകളിലോട്ടും കലര്‍ന്നു സൂര്യനില്ലാത്തപ്പോള്‍ ഇരുട്ടായിട്ടും സൂര്യനുള്ളപ്പോള്‍ ഈ ആവി സൂര്യരശ്മിയായി ഭവിച്ചു പകലായിട്ടും തീരുന്നു.
എല്ലാമായിട്ടും ഈ ആവികളുടെ ബന്ധം തന്നെ ലോകരക്ഷയായി ഭവിക്കുന്നു. സൂര്യനുദിച്ചാല്‍ ഈ ഇരുട്ടായിരിക്കുന്ന ആവി ഇതിന്റെ രശ്മിയായി ഭവിക്കുന്നു. ഇപ്പോള്‍ ഇതു പകലെന്നും അപ്പോള്‍ അതു രാത്രിയെന്നും പറയുന്നു. ഈ രണ്ടു അവസ്ഥകളിലും കൂടിയാണ് ലോകവാഴ്ചക്ക് ഈ സ്ഥാപനത്തെ നിര്‍വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: