കൊച്ചി: സംസ്ഥാനത്ത് ആദിവാസി ഭൂമി സംബന്ധിച്ച് സര്‍വേ നടത്തിയിട്ടുണ്ടെങ്കില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഹാജാരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
പാലക്കാട് അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നു ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ പി. ഡി. ജോസഫ് നല്കിയ പൊതുതാല്പര്യഹര്ജിയിലാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദ്ദേശം.
ഇന്നലെ ഈ ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ച ഉപഹര്‍ജിയില്‍ പാലക്കാട് കോട്ടത്തറയിലേയും, അട്ടപ്പാടി വില്ലേജിലേയും അനധികൃത ഭൂമി ഇടപാട് അന്വേഷിക്കണമെന്നു ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു.
നിലവിലെ നിയമപ്രകാരം ആദിവാസികളുടെ അവകാശം എങ്ങനെ സംരക്ഷിക്കപ്പെടണമെന്നു സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ കീര്ത്താഡ്സിനേയും, ആദിവാസി ഗോത്ര മഹാസഭയേയും കക്ഷി ചേര്‍ക്കണമെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: