തുറവൂര്‍: പീലിങ് തൊഴിലാളികളെ മത്സ്യത്തൊഴിലാളികളായി പ്രഖ്യപിക്കുന്നതടക്കം അരൂരിലെ വിവിധങ്ങളായ ജനകീയ പ്രശ്നങ്ങള്‍ എന്‍ഡിഎ പ്രകടന പത്രികയില്‍ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.
വര്‍ഷങ്ങളായി മത്സ്യ സംസ്കരണ മേഖലയില്‍ ജോലിചെയ്യുന്നവരെ അനുബന്ധ മത്സ്യ തൊഴിലാളികള്‍ എന്ന രീതിയില്‍ കുറച്ചു കാണുന്നത് അവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കൊടുക്കാതിരിക്കാന്‍ ആണെന്നും ഈ തൊഴിലാളി ദ്രോഹത്തിന് ഇടതും വലതും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡിഎ പ്രകടന പത്രിക തയ്യാറാക്കുന്നതിന് മുന്നോടിയായി ജനങ്ങളില്‍ നിന്നും അഭിപ്രായം സ്വരൂപിക്കുന്ന ‘എന്റെ കേരളം ‘ പരിപാടിയുടെ അവസാനം ജനങ്ങളുടെ ചോദ്യങ്ങള്‍്ക്ക് വീഡിയോ കൊണ്ഫറന്സ് മുഖേന മറുപടി നല്‍കുകയായിരുന്നു കുമ്മനം.
പരിപാടിയില്‍ കഥാകൃത്ത് അരൂക്കുറ്റി ശ്രീകുമാര്‍ മോഡറേറ്ററായിരുന്നു. വിവിധ വിഷയങ്ങളെ അധികരിച് മുന്‍ ഡിഇഒ കെ. ഗോപാലന്, തുറവൂര്‍ ഗോവിന്ദ രാജ്, മണിലാല്‍, വിമല്‍ രവീന്ദ്രന്, ആര്.രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
എന്‍ഡിഎ അരൂര്‍ മണ്ഡലം സ്ഥാനാര്‍ഥി ടി. അനിയപ്പന്, കൊട്ടാരം ഉണ്ണികൃഷ്ണന്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ടി. സജീവ് ലാല്‍, ഭാരവാഹികളായ അഡ്വ. ബി ബാലനന്ദ്, എസ്. ദിലീപ് കുമാര്‍, സി. മധുസൂധനന്, കെ. കെ. സജീവ്, പി. ആര്. സുധി, എന്‍. വി. പ്രകാശന്, ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷിബുലാല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: