മാവേലിക്കര: രാത്രിയില്‍ കട തുറക്കുന്നതും കാത്തിരുന്ന് ജൂസ് വാങ്ങികുടിക്കാന്‍ യുവാക്കളുടെ തിരക്കേറുന്നു. കഴിഞ്ഞ ദിവസം ജൂസ് കുടിക്കാനുള്ള തിരക്കില്‍ ഡിവൈഎഫ്ഐക്കാര്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് ഗുരുതരപരിക്ക്. മണക്കാട് സ്വദേശി ബിനേഷിനാണ് പരിക്കേറ്റത്. തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനേഷിനെ അടിയന്തര ശസ്ത്രക്രീയയ്ക്ക് വിധേയമാക്കി.
മിച്ചല്‍ ജംഗ്ഷനു സമീപമാണ് ഈ കട പ്രവര്‍ത്തിക്കുന്നത്. രാത്രി ഒന്‍പത് മണിക്കു ശേഷം തുറന്ന് പതിനൊന്ന് മണിവരെയാണ് പ്രവര്‍ത്തനം. കട തുറക്കുന്നതിനു മുന്‍പു തന്നെ യുവാക്കള്‍ ഇവിടെയെത്തും. ചെങ്ങന്നൂര്‍, പുലിയൂര്, ബുധനൂര്‍, പാണ്ടനാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ യുവാക്കള്‍ എത്തുന്നു. 10 രൂപ മുതല്‍ 200രൂപവരെയുള്ള ജൂസ് ഇവിടെ ലഭിക്കും.
കടയില്‍ ലഭിക്കുന്ന പ്രത്യേക തരം ജൂസിനെ കുറിച്ച് പോലീസ് അധികാരികളെ നാട്ടുകാര്‍ അറിയിച്ചെങ്കിലും ഇതുവരെ ഇവിടെ പരിശോധന നടത്താന്‍ പോലീസ് തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തെ പോലും നിസ്സാരവത്ക്കരിക്കാനാണ് എസ്ഐ ഉള്‍പ്പെടെ ശ്രമിക്കുന്നത്. സമീപ കാലത്ത് മാവേലിക്കരയില്‍ മോഷണവും പിടിച്ചുപറിയും സംഘര്‍ഷവും വ്യാപകമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: