മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലയില്‍ ഡെങ്കിപ്പനി സ്ഥിരികരിച്ചു. ഫോര്‍ട്ടുകൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് രോഗികളില്‍ ഒരാള്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മട്ടാഞ്ചേരി പെട്ടിക്കാരന് പറമ്പില്‍ കബിര്‍ (44)നാണ് ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്.
മട്ടാഞ്ചേരി സ്വദേശികളായ റിസ്വാന് (19) ഫര്‍ഹാസ് (14) എന്നിവര്‍ നിരീക്ഷണത്തിലാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഡെങ്കിപ്പനി രോഗലക്ഷണം കണ്ടതോടെ സ്വകാര്യ ആശുപത്രികളിലും ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കുടിവെള്ള ക്ഷാമം രൂക്ഷമായ വേളയില്‍ വെള്ളത്തിലൂടെ കൊതുകുജന്യ രോഗം പടരുന്നത് ജനങ്ങളില്‍ ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്. ഈഡിസ് കൊതുകിന്റെ പ്രജനന മുട്ടയിലാണ് രോഗാണുവുള്ളതെന്ന് ആരോഗ്യമേഖലയിലുള്ളവര്‍ പറയുന്നത്. ശുദ്ധജലത്തിലും മുട്ടയിടുന്ന ഈഡിസ് കൊതുകുകള്‍ പകല്‍ സമയങ്ങളിലും മനുഷ്യനെ കടിക്കാറുണ്ട്.
ചൂടാക്കിയ കുടിവെള്ളം മാത്രം ഉപയോഗിക്കണമെന്നും .രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടണമെന്നും അധികൃതര്‍ പറഞ്ഞു. ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടും ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്തതില്‍ ജനകീയ സംഘടനകള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: