കൊച്ചി: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അക്കാദമിക് റാങ്കിങ്ങില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലക്ക് 30-ാം സ്ഥാനം ലഭിച്ചു. കേരളത്തില്‍ ഈ ദേശീയറാങ്ക് പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക സര്‍വ്വകലാശാലയാണ് കുസാറ്റ്. മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാംങ്കിങ്ങ് ഫ്രെയിംവര്‍ക്കാണ് സര്‍വ്വകലാശാലകളുടെ റാങ്കിങ്ങ് നടത്തിയത്.
സുപ്രധാനമായ ഈ അക്കാദമിക് റാങ്കിങ്ങില്‍ മികച്ച സ്ഥാനം നേടാന്‍ സഹായിച്ച അധ്യാപക അനധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തെ കുസാറ്റ് വൈസ്ചാന്‍സലര്‍ ഡോ. ജെ. ലത അനുമോദിച്ചു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 300 ഓളം സര്‍വ്വകലാശാലകളില്‍ നൂറ് എണ്ണമാണ് റാങ്കിങ്ങില്‍ തെരഞ്ഞെടുക്കപ്പെട്ടത്. അധ്യാപനം, ഗവേഷണം, ലൈബ്രറി, പാഠേ്യതര പ്രവര്‍ത്തനങ്ങള്‍, പ്രൊഫഷണലിസം, പ്രസിദ്ധീകരണങ്ങള്‍, പ്രബന്ധങ്ങള്‍ക്ക് ലഭിച്ച സൈറ്റേഷനുകള്‍, പേറ്റന്റുകള്‍, പ്രോജക്റ്റുകള്‍, പരീക്ഷാനടത്തിപ്പ്, പ്ലേസ്മെന്റ്, വ്യവസായസംരംഭകത്വം, മറുനാട്ടുകാരായ വിദ്യാര്‍ത്ഥികളുടെ എണ്ണം തുടങ്ങിയ ഒട്ടേറെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. നൂറ് എഞ്ചിനീയറിംങ്ങ് കോളേജുകള്‍ മാത്രമുള്ള ഈ പട്ടികയില്‍ കേരളത്തില്‍നിന്ന് രണ്ട് സ്ഥാപനങ്ങള്‍ മാത്രമാണുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: