കോഴിക്കോട്: ഇത് എനിക്ക് ലഭിച്ച അസുലഭമായ അവസരം. ധര്‍മ്മരക്ഷാസംഗമത്തിന് പതാക ഉയര്‍ത്തിയ കോവില്‍മല രാജന് രാമന് രാജ മന്നാന്‍ പറഞ്ഞു. കോഴിക്കോട് ആദ്യമായാണ് വരുന്നത്. ഈ നഗരത്തില്‍ നടക്കുന്ന സുപ്രധാന സമ്മേളനത്തിന് പതാക ഉയര്‍ത്താന്‍ കഴിഞ്ഞത് വനവാസി സമൂഹത്തിന് ലഭിച്ച അംഗീകാരമാണ്. അദ്ദേഹം പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളജില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്ത് രാജന് മന്നാന്‍ പറഞ്ഞു. അടുത്ത ബന്ധുവും കൂടിയായ അരിയന് രാജ മന്നാന്‍ അകാലത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് രാജന് രാജ പദവിയിലേക്ക് അവരോധിക്കപ്പെട്ടത്. വനവാസി സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള പ്രവര്ത്തനത്തിലാണിപ്പള്. വന്‍തോതില്‍ മതംമാറ്റം നടന്നുകൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറഞ്ഞുവരുന്നുണ്ട്. വനവാസി സമൂഹത്തെ ഹിന്ദുസമൂഹത്തില്‍ നിന്നും അടര്‍ത്തി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഇന്നതിനെക്കുറിച്ച് സമൂഹം ബോധവാന്മാരാണ് അദ്ദേഹം പറഞ്ഞു.
പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പട്ടയില്‍ പ്രഭാകരന്, സ്വാമി ചിദാനന്ദപുരി, ഡോ. ടി.എസ്. ത്യാഗരാജന്, കളരിയില്‍ ധാര്‍മ്മികം ഹനുമദ് സ്വാമി, ഇന്ദിരാകൃഷ്ണകുമാര്, ടി.പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. ബ്രഹ്മചാരി വേദചൈതന്യ സ്വാഗതവും അനുരാജ് നന്ദിയും പറഞ്ഞു. പുതിയാപ്പ ഭജനസമിതിയുടെ ഭജനയും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: