കോഴിക്കോട്: ഭാരതീയതയെ ഉയര്‍ത്തിപ്പിടിച്ച് ധാര്‍മ്മികതയ്ക്ക് മുന്‍തൂക്കം നല്കി ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഹിന്ദു സമൂഹത്തെ കാത്തിരിക്കുന്നത് ശരശയ്യയാണെന്ന് സ്വാമി ചിദാനന്ദപുരി. കോഴിക്കോട് കടപ്പുറത്ത് നടന്ന ധര്മ്മരക്ഷാസംഗത്തില് അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കുരുക്ഷേത്രത്തില്‍ ഭീഷ്മര്‍ ശരശയ്യയില്‍ കിടക്കാന്‍ സ്വയം സന്നദ്ധനാവുകയായിരുന്നു. എന്നാല്‍ ഇന്ന് ഹിന്ദു സമൂഹത്തെ മറ്റുള്ളവര്‍ ശരശയ്യയിലേക്ക് തള്ളിവിടുകയാണ്. പൗരാണികകാലം മുതല്‍ ഋഷീശ്വരന്മാര് ജീവിച്ചത്. നമ്മെയേല്‍പ്പിച്ച ദൗത്യവും ഈ ലോകത്തെ ശ്രേഷ്ഠതയിലേക്ക് നയിക്കാനായിരുന്നു.
അവര്‍ നമ്മെ ഏല്‍പ്പിച്ച ദൗത്യം മറ്റൊന്നല്ലതാനും. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് ധര്‍മ്മത്തെ നശിപ്പിക്കാന്‍ തുനിഞ്ഞ് ഇറങ്ങുന്നവര്‍ക്ക് വീരപരിവേഷം നല്കി ആദരിക്കുന്ന സ്ഥിതി വന്നുചേര്‍ന്നിരിക്കുന്നു. ഇത് ഭാരതീയരെ കൊണ്ടു ചെന്നെത്തിക്കുന്നതാവട്ടെ ശരശയ്യയിലേക്കാണ്. സ്വാമിജി തുടര്‍ന്നു.
ഒരു പൗരന്റെ അവകാശമാണ് അവന് ലഭിച്ച വോട്ട്. ഹിന്ദു ധര്‍മ്മത്തെ സംരക്ഷിക്കുന്നവര്‍ക്കും ആദരിക്കുന്നവര്ക്കുമായിരിക്കണം നമ്മുടെ വോട്ട്. ഹിന്ദുധര്‍മ്മം നിലനിര്‍ത്തുന്നവര്‍ക്ക് എന്റെ വോട്ട് എന്ന് പറയുവാന്‍ ഓരോ പൗരനും തയ്യാറാവണം.
വീഴ്ചകളില്‍ നിന്നും ജാതീയമായ ഉച്ചനീചത്വങ്ങളില്‍ നിന്നും നാം ഉയിര്‍ത്തെഴുന്നേറ്റു. ശാസ്ത്രീയമായ വളര്‍ച്ചയിലൂടെയും ആദ്ധ്യാത്മിക ആചാര്യരുടെ നിതാന്തപ്രവര്‍ത്തനത്തിലൂടെയും ഹിന്ദു സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുന്നു. എന്നാല്‍ ഹിന്ദു ജാതിയതയുടെ പേരില്‍ വിഘടിച്ചുനില്‍ക്കുന്നുവെന്ന ദുഃഷ്പ്രചരണം നടത്തുകയാണ് ചിലര്‍. ഇത് തെറ്റാണ്. ഭാരതം ഉയര്‍ന്നത് കേരളത്തില്‍ നിന്നടക്കമുള്ള നിരവധി ആദ്ധ്യാത്മിക ആചാര്യന്മാരുടെ പ്രവര്‍ത്തനഫലമായിരുന്നു. എന്നാല്‍ ഇതെല്ലാം മറന്നുകൊണ്ട് ഹൈന്ദവാചാര്യന്മാരെ അവഹേളിച്ച് ചില രാഷ്ട്രീയനേതാക്കന്മാര് നിരന്തരം പ്രസ്താവനകള്‍ നടത്തുന്നു.
മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നു. ലോകം മുഴുവന്‍ ഭാരതീയ ചിന്തകളിലേക്ക് ശ്രദ്ധിക്കുമ്പോഴാണ് നാം ഭാരതീയര്‍ കണ്ടില്ല, കേട്ടില്ല എന്നു പറഞ്ഞിരിക്കുന്നത്. നൈമിഷിക താല്‍പ്പര്യങ്ങള്‍ക്കായി രാജ്യതാല്‍പ്പര്യത്തെ നാം ബലിക്കുന്നു. ഈ ചിന്താഗതി തിരുത്തണം. ഭാരതത്തിന്റെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച സന്ന്യാസിശ്രേഷ്ഠനായിരുന്നു സ്വാമി ദയാനന്ദ സരസ്വതി. കേരളത്തിലെ ഹൈന്ദവപ്രസ്ഥാനങ്ങളുടെ ഏകീകരണത്തിനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഈ ഏകതയുടെ സന്ദേശം ഉള്‍ക്കൊള്ളാന്‍ നാം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: