തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാംസ്കാരിക വേദി ചലച്ചിത്ര-ടിവി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സു സു സുധീ വാത്മീകം മികച്ച ചിത്രമായും രഞ്ജിത്ത് ശങ്കര്‍ (സു സു സുധീ വാത്മീകം) മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ജയസൂര്യയാണ് മികച്ച നടന്. ചിത്രം സു സു സുധീ വാത്മീകം. മികച്ച നടി പ്രിയങ്കാ നായര്‍, ചിത്രം ജലം. കവിയൂര്‍ പൊന്നമ്മയ്ക്ക് ചലച്ചിത്ര രത്നപുരസ്കാരവും നെടുമുടി വേണുവിന് വയലാര്‍ കലാശ്രേഷ്ഠ പുരസ്കാരവും നല്‍കും.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം രാമചന്ദ്രബാബുവിന് ലഭിച്ചു.
യുവസംഗീത പ്രതിഭാ പുരസ്കാരത്തിന് വയലിനിസ്റ്റ് ബാലഭാസ്കര്‍, യുവപ്രതിഭാ പുരസ്കാരത്തിന് നീരവ് ബവ്ലേചയും അര്‍ഹരായി. പുരസ്കാരദാന ചടങ്ങില്‍ ദേശീയ പുരസ്കാര ജേതാക്കളായ സംഗീതസംവിധായകന് എം.ജയചന്ദ്രനെയും പ്രൊഫ. അലിയാരെയും ആദരിക്കും.
മറ്റ് പുരസ്കാരങ്ങള്‍: നവാഗത സംവിധായകന് സി.വി പ്രേംകുമാര്‍ (ആള്‍രൂപങ്ങള്‍), ഛായാഗ്രാഹകന്‍ അനീഷ് ലാല്‍ , രണ്ടാമത്തെ നടന് ഇന്ദ്രന്‍സ് രണ്ടാമത്തെ നടി ലെന, സംഗീത സംവിധായകന് രാജേഷ് മുരുകേശന് (പ്രേമം), ഗാനരചയിതാവ് റഫീഖ് അഹമ്മദ് ( ഗാനം കാത്തിരുന്നു കാത്തിരുന്നു), പുതുമുഖ നടി പാര്‍വതീ രതീഷ്, നടന് ശബരീഷ് ശര്‍മ്മ. ടെലിവിഷന്‍ പുരസ്കാരങ്ങള്‍ മാര്‍ഷല്‍ വി. സെബാസ്റ്റിയന്(മാതൃഭൂമി ന്യൂസ്), എന്റെ പുഴ (ഏഷ്യാനെറ്റ് ന്യൂസ്), പ്രൊഡ്യൂസര്‍ യമുന എസ്.എം , പ്രതീഷ് (മഴവില്‍ മനോരമ). അവതാരക ആനി (അമൃത ടിവി). ശ്രീകുമാരന്‍ തമ്പി ചെയര്‍മാനും പൂവച്ചല്‍ ഖാദര്‍, എം.ആര് തമ്പാന്, കെ. ചന്ദ്രിക, ബാലു കിരിയത്ത്, സോമശേഖരന്‍ നായര്‍, വയലാര്‍ മാധവന് കുട്ടി, സബീര്‍ തിരുമല എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: