ന്യൂദല്‍ഹി: എന്‍ഐഎ ഇന്‍സ്പെക്ടര്‍ മുഹമ്മദ് തന്‍സില്‍ അഹമ്മദിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രണ്ടംഗ സംഘം പിടിയിലായി. യുപിയിലെ ഷാഷ്പുര്, ബറെലി എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കൊലപാതകം നടത്താന്‍ ഉപയോഗിച്ച ബൈക്കും പോലീസ് കണെ്ടടുത്തായാണ് വിവരം. സ്വത്ത് തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ആസൂത്രിതമായ കൊലപാതകത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഏപ്രില്‍ മൂന്നിനാണ് മുഹമ്മദ് തന്‍സില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ഭാര്യ ഫര്‍സാനയ്ക്കൊപ്പം ഒരു കല്യാണ ചടങ്ങില്‍ പങ്കെടുത്തു മടങ്ങവെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്.
അനന്തരവളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം ബിജ്നോര്‍ ജില്ലയിലെ സഹസ്പുരില്നിന്നു മടങ്ങവെയാണു തന്‍സില്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ ആക്രമണം ഉണ്ടായത്. അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫര്‍സാന ആശുപത്രിയില്‍ ചികിത്സയിലാണ്.
തന്‍സില്‍ പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ സംഘത്തില്‍ അംഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: