തൃശൂര്‍: കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.നൂറുദ്ദീന്‍ മത്സര രംഗത്തു നിന്നും പിന്മാറി.
കോണ്‍ഗ്രസ് വിട്ടു നല്കിയ സീറ്റില്‍ ആര്‍എസ്പി കണ്ടെത്തിയ സ്ഥാനാര്‍ഥിയാണ് സാമൂഹ്യ പ്രവര്ത്തകന് കൂടിയായ നൂറുദ്ദീന്‍. മത്സരിക്കാനില്ലെന്ന് നൂറുദ്ദീന്‍ ആര്‍എസ്പി നേതൃത്വത്തെ അറിയിച്ചു.
ബുധനാഴ്ച വൈകിട്ടാണ് നൂറുദ്ദീന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ആര്‍എസ്പിക്ക് അടിത്തറയില്ലാത്ത മണ്ഡലത്തില്‍ പൊതുസമ്മതന് എന്ന നിലയിലാണ് നൂറുദ്ദീനെ മത്സര രംഗത്തിറക്കാന്‍ നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ ആര്‍എസ്പി ചിഹ്നത്തില്‍ മത്സരിക്കാതെ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാമെന്ന് നൂറുദ്ദീന്‍ നിലപാടെടുത്തു. ഇതിനോട് ആര്‍എസ്പി അനുകൂല നിലപാട് സ്വീകരിക്കാഞ്ഞതോടെയാണ് പിന്മാറാന് നൂറുദ്ദീന്‍ തീരുമാനിച്ചത്.
വ്യവസ്ഥാപിത രാഷ്ട്രീയ സാഹര്യവുമായി മുന്നോട്ടു പോകാനാവില്ലെന്നും അതിനാലാണ് പിന്മാറ്റമെന്നും നൂറുദ്ദീന്‍ പ്രതികരിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ ആം ആദ്മി സ്ഥാനാര്‍ഥിയായി നൂറുദ്ദീന്‍ മത്സരിച്ചിരുന്നു. പിന്നീട് ഡിസംബറില്‍ എഎപി അംഗത്വം രാജിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: