കോഴിക്കോട്: സാമൂഹ്യസമരസതയുടെ പ്രതീകമായി മഹാഭാരതം ധര്‍മ്മരക്ഷാസംഗമത്തില്‍ ഗണപതിഹോമം. ഇന്നലെ കാലത്ത് 5 മണിക്ക് ആരംഭിച്ച ഹോമത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചത് കൊടുങ്ങല്ലൂര്‍ കാരുമാത്ര ഡോ. ടി.എസ്. വിജയന് തന്ത്രികളാണ്. സൂര്യകാലടി സൂര്യന് സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട് ഗണപതി ഹോമത്തിന് പങ്കുചേര്‍ന്നു.
താന്ത്രിക ചടങ്ങുകള്‍ക്ക് ഇരുവരും നേതൃത്വം നല്‍കിയതോടെ ഹിന്ദു സമൂഹത്തിനെതിരായ ആരോപണങ്ങള്‍ക്കുള്ള ശക്തമായ മറുപടിയായി അത് മാറി. ജാതീയമായ വേര്‍തിരിവുകള്‍ക്ക് സ്ഥാനമില്ലെന്ന മഹത്തായ സന്ദേശമാണ് ഗണപതിഹോമത്തിലൂടെ മഹാഭാരതം ധര്‍മ്മരക്ഷാസംഗമം മുന്നോട്ടുവച്ചത്. 108 നാളികേരം ഉപയോഗിച്ച അഷ്ടദ്രവ്യഗണപതിഹോമത്തിന് രാജന് പറമ്പാട്ട് ഹോമകീര്ത്തി, പി.എസ്. ജിതിന്, പ്രജിത്ത് എം.സി. എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: