മുംബൈ: കിംഗ്ഫിഷര്‍ ഗ്രൂപ്പ് ഉടമ വിജയ് മല്യ സ്വത്തുവിവരം വെളിപ്പെടുത്താന്‍ തയാറാകണമെന്ന് സുപ്രീം കോടതി. ഇക്കാര്യം ഏപ്രില്‍ 21നകം അറിയിക്കണം. എപ്പോഴാണ് ഇന്ത്യയിലേക്ക് മടങ്ങിവരുന്നതെന്നും അറിയിക്കണം.
വിശ്വാസ്യത തെളിയിക്കാന്‍ കോടതിയില്‍ പണം കെട്ടിവയ്ക്കാനും കോടതി മല്യയോട് നിര്‍ദേശിച്ചു. ഏപ്രില്‍ 26നാണ് കേസ് വീണ്ടും പരിഗണിക്കുക.
ഇതിനിടെ 9,000 കോടിയില്‍ 4,000 കോടി രൂപ തിരിച്ചടയ്ക്കാന്‍ തയാറാണെന്ന വിജയ് മല്യയുടെ വാഗ്ദാനം ബാങ്കുകള്‍ തള്ളി. 17 ബാങ്കുകളില്‍ നിന്നു 9,091 കോടി രൂപയാണ് മല്യ കടമെടുത്തത്. ഇതില്‍ 4,000 കോടി രൂപ സെപ്റ്റംബറിനു മുന്‍പ് തിരിച്ചടയ്ക്കാമെന്നാണ് മല്യ അറിയിച്ചിരുന്നത്.
വിമാന എഞ്ചിന് നിര്‍മാതാക്കളുമായുള്ള നിയമയുദ്ധം ജയിച്ചാല്‍ 2,000 കോടി രൂപ ഉടനെയും 2,000 കോടി സെപ്റ്റംബറിനു മുമ്പും തിരിച്ചടയ്ക്കാമെന്നു വീഡിയോ കോളിലൂടെ മല്യ പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: