കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍പ്പെട്ട പള്ളിക്കുന്ന് അംബികാ റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല വിതരണം മുടങ്ങിയതായി നാട്ടുകാര്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍, കോര്പറേഷന് മേയര്‍, കോര്പറേഷന് സെക്രട്ടറി, ജലസേചന വകുപ്പ് എഞ്ചിനിയര്‍ എന്നിവര്‍ക്ക് പരാതി നില്‍കി. പള്ളിക്കുന്ന് അംബികാ റോഡിനും പരിസരപ്രദേശങ്ങളിലും അപൂര്‍വ്വം ദിവസങ്ങളില്‍ മാത്രമേ ജലവിതരണം നടക്കുന്നുള്ളൂ. പ്രദേശത്തെ കിണറുകള്‍ മുഴുവന്‍ വറ്റിവരണ്ട നിലയിലാണ്. പള്ളിക്കുന്നിലെ വാട്ടര്‍ ടാങ്ക് താരതമ്യേന ചെറുതാണെന്നും അതില്‍ നിന്നും പലസ്ഥലങ്ങളിലേക്കും ജലം വിതരണം ചെയ്യുന്നത് കൊണ്ട് എല്ലാ ദിവസവും വിതരണം സാധ്യമല്ലെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതരുടെ വിശദീകരണമെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പള്ളിക്കുന്ന് റേഡിയോ സ്റ്റേഷന് പരിസരങ്ങളിലും കാനത്തൂര്‍ അമ്പലം റോഡ് പരിസരപ്രദേശങ്ങളിലും ജലവിതരണം നടക്കുന്നുണ്ട്. ചില ഉന്നതന്മാര് താമസിക്കുന്ന സ്ഥാലങ്ങളില്‍ മുടങ്ങാതെ ജലവിതരണം നടത്തുന്ന ഇരട്ടത്താപ്പാണ് വാട്ടര്‍ അതോറിട്ടി കാണിക്കുന്നത്. അതികഠിനമായ ചൂടുള്ള സമയത്ത് ജനങ്ങള്‍ ശുദ്ധജലം ലഭിക്കാതെ വലയുകയാണ്. ഉന്നതന്മാരുടെ വീടുകളില്‍ എല്ലാ സൗകര്യങ്ങളും എത്തുന്നത് കൊണ്ട് സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: