കണ്ണൂര്‍: കണ്ണൂര്‍ജില്ലയില്‍ രണ്ട് ദിവസമായി നടക്കുന്ന സ്വകാര്യ ബസ്തൊഴിലാളി പണിമുടക്ക് ഒത്തുതീര്‍ന്നു. ജില്ലാ കലക്ടര്‍ പി.ബാലകിരണിന്റെ മധ്യസ്ഥതയില്‍ കലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്. ഇതനുസരിച്ച് തൊഴിലാളികള്‍ക്ക് കഴിഞ്ഞ വര്ഷത്തെപോലെ 19 ശതമാനം കസ്റ്റമറി ബോണസ് നല്കാന് ബസ് ഉടമകളും തൊഴിലാളി സംഘടനകളുമായി ധാരണയിെലത്തി. മാസവരുമാനം പരമാവധി 3500 രൂപ നിശ്ചയിച്ചായിരിക്കും ബോണസ് കണക്കാക്കുക. ഈ തുക ഏപ്രില്‍ 12 നകം വിതരണം ചെയ്യാനും ധാരണയായി.
കെ.കെ.നാരായണന് എംഎല്‍എ, ജില്ലാ ലേബര്‍ ഓഫീസര്‍ സുനില്‍ തോമസ്, ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്‍്റ്) ബേബി കാസ്ട്രോ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ബസ് ഉടമകളെ പ്രതിനിധീകരിച്ച് വി.ജെ.സെബാസ്റ്റ്യന്‍, പി.കെ.പവിത്രന്, തൊഴിലാളി യൂനിയന്‍ നേതാക്കളായ പി.കൃഷ്ണന്, കെ.ശ്രീജിത്ത്, സി.വി.രാജേഷ്, കെ.പി.സഹദേവന്, പി.വി.കൃഷ്ണന്, പി.സൂര്യദാസ്, താവം ബാലകൃഷ്ണന്, കെ.ജയരാജന്, എം.എ.കരീം, കെ.പി.രമേശന് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: