തലശ്ശേരി: ഏപ്രില്‍ 1 മുതല്‍ തലശ്ശേരി ശാരദ കൃഷ്ണയ്യര്‍ ഓഡിറ്റോറിയത്തില്‍ നടന്നുവരുന്ന ഗുജറാത്ത് കരകൗശല-കൈത്തറി വസ്ത്രമേള ശ്രദ്ധേയമാകുന്നു. ഇത്തവണ വന്‍ജനപങ്കാളിത്തമാണ് കണ്ടുവരുന്നത്. ലോകപ്രശസ്തമായ ഇന്ത്യന്‍ ടസ്സര്‍ സില്‍ക്ക് സാരി, മൃഗസില്ക്ക് സാരികള്‍, സില്‍ക്ക്, ലിനന്‍ കോട്ടണ്‍, ബാന്ദിനി, ബാത്തിക്, ബ്ലോക്ക്, കച്ച്, തുണിത്തരങ്ങളും, വെജിറ്റബിള്‍ പ്രിന്റിംഗ്, ബ്രഷ് വര്‍ക്ക്, മിറര്‍ വര്‍ക്ക് എന്നിവചെയ്തിട്ടുള്ള കോട്ടണ്‍ സാരികളും ചൂരിദാര്‍, കുര്‍ത്ത, ഷാള്‍ ഉള്‍പ്പെടെയുള്ള റ്റൈ ആന്റ് ഡൈ സല്‍വാര്‍, ഗാഗ്രാ ചോളി, കഫ്ത്താനുകള്, ജയ്പൂരിയന്‍ ചന്യാചോളി, ലക്നൗ ഡ്രസ്സുകള്‍, കുട്ടികള്‍ക്കുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവയും രാജസ്ഥാന് രത്നംകൊണ്ടുള്ള നെക്ലസുകള്, വൈറ്റ് മെറ്റല്‍ ആഭരണങ്ങള്‍, പ്രഷ്യസ്, സെമിപ്രഷ്യസ് സ്റ്റോണുകളിലുള്ള മാലകള്‍, കമ്മലുകള്‍ ലോക്കറ്റുകള്‍ തുടങ്ങി 10 രൂപ മുതല്‍ 1000 രൂപവരെ വിലമതിക്കുന്ന വസ്തുക്കളാണ് പ്രദര്‍ശന നഗരിയിലുള്ളത്. ഹാന്റ്ലൂം തുണിത്തരങ്ങള്‍ക്ക് 20ശതമാനം ഹാന്റി ക്രാഫ്റ്റ് ഉല്പന്നങ്ങള്ക്ക് 10ശതമാനം ഗവ.റിബേറ്റും മേളയില്‍ ലഭിക്കുന്നതാണ്. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 8വരെ ദ്രര്‍ശനം 17വരെ തുടരുമെന്ന് മാനേജര്‍ കെ.അരുണാചലം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: